
ദുബായ്: ഏഷ്യാ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ യുഎഇക്കെതിരെ ഹോങ്കോങിന് എട്ട് വിക്കറ്റ് ജയം. മത്സരത്തില്‍ വിജയിയായ ഹോങ്കോങ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുുന്ന എ ഗ്രൂപ്പിലെ മൂന്നാമത്തെ ടീമായി എത്തി. 27ന് തുടങ്ങുന്ന ഏഷ്യ കപ്പില്‍ 28ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 31-ന് ഹോങ്കോങ്ങുമായും ഇന്ത്യ ഏറ്റുമുട്ടും
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ 19.3 ഓവറില്‍ 147ന് ഓള്‍ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് 19 ഓവറിൽ ലക്ഷ്യം കണ്ടു. ഹോങ്കോങ് നിരയിൽ നിസാഖത്ത് ഖാൻ 39 റൺസെടുത്ത് മടങ്ങിയപ്പോൾ, ബാബർ യാസിം മുർടാസ 43 പന്തിൽ 58 റൺസെടുത്ത് ടോപ് സ്കോററായി. 26 പന്തിൽ 38 റൺസെടുത്ത ബാബർ ഹയാത്ത്, ആറ് റൺസുമായി കിൻചിറ്റ് ഷാ എന്നിവർ ചേർന്ന് ഹോങ്കോങ്ങിനെ വിജയത്തിലെത്തിച്ചു.
നേരത്തെ യുഎഇ നായകനും മലയാളിയുമായ സിപി റിസ്‌വാന്‍ 49 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ സവാര്‍ ഫാരിദ് 41 റണ്‍സുമെടുത്തായിരുന്നു യുഎഇയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. ഇരുവര്‍ക്കും പുറമെ 18 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് വസീമുിം 11 റണ്‍സെടുത്ത ആര്യന്‍ ലക്രയും മാത്രമെ യുഎഇ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഓപ്പണര്‍ ചിരാഗ് സൂരി(4), അരവിന്ദ്(4), ആര്യ ലക്ര(11), ബാസില്‍ ഹമീദ് എന്നീ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി.
Read more: ഏഷ്യാ കപ്പ് യോഗ്യത, യുഎഇയുടെ മലയാളി നായകന്‍ റിസ്‌വാന്‍ തിളങ്ങി, ഹോങ്കോങിന് 148 റണ്‍സ് വിജയലക്ഷ്യം
ഒരു ഘട്ടത്തില്‍ 77-5ലേക്ക് കൂപ്പുകുത്തിയ യുഎഇയെ റിസ്‌വാനും ഫരീദും ചേര്‍ന്നുള്ള 60 റണ്‍സ് കൂട്ടുകെട്ടാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. എന്നാല്‍ പതിനെട്ടാം ഓവറില്‍ ഫരീദ്(27 പന്തില്‍ 41) പുറത്തായതിന് പിന്നാലെ അര്‍ധസെഞ്ചുറിക്ക് അരികെ റിസ്‌വാനും(44 പന്തില്‍ 49) പുറത്തായതോടെ യുഎഇ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടാവുകയായിരുന്നു.
ഹോങ്കോങിനായി നാലോവറില്‍ 24 റണ്‍സിന് നാലു വിക്കറ്റെടുത്ത എഹ്സാന്‍ ഖാനും നാലോവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആയുഷ് ശുക്ലയും 1.3 ഓവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ഐസാസ് ഖാനുമാണ് ബൗളിംഗില്‍ തിളങ്ങിയത്.