'എനിക്ക് മനസിലാവും അവന്‍റെ വേദന'; സഞ്ജുവിന് നല്‍കിയ ആ വൈറൽ ഉപദേശത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത്

Published : Mar 08, 2026, 02:33 PM IST
Sanju Samson-Rohit Sharma

Synopsis

യുഎസ്എയ്‌ക്കെതിരെയുള്ള മത്സരത്തിന് മുൻപ് സഞ്ജുവിനെ ചേർത്തുപിടിച്ച് രോഹിത് പറഞ്ഞ വാക്കുകൾ ഐസിസി പങ്കുവെച്ച വീഡിയോയിലൂടെയാണ് പുറംലോകം അറിഞ്ഞത്. ദു:ഖിക്കേണ്ട അനുജാ, ഇതൊരു വലിയ ടൂർണമെന്‍റാണ്.

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെ, ലോകകപ്പിന്‍റെ തുടക്കത്തിൽ സഞ്ജുവിന് നല്‍കിയ ഉപദേശത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ നായകന്‍ രോഹിത് ശർമ്മ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ സഞ്ജു നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് രോഹിത് ആ വാക്കുകൾക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്.

ലോകകപ്പിന്‍റെ ആദ്യ മത്സരങ്ങളിൽ സഞ്ജു പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നില്ല. യുഎസ്എയ്‌ക്കെതിരെയുള്ള മത്സരത്തിന് മുൻപ് സഞ്ജുവിനെ ചേർത്തുപിടിച്ച് രോഹിത് പറഞ്ഞ വാക്കുകൾ ഐസിസി പങ്കുവെച്ച വീഡിയോയിലൂടെയാണ് പുറംലോകം അറിഞ്ഞത്. ദു:ഖിക്കേണ്ട അനുജാ, ഇതൊരു വലിയ ടൂർണമെന്‍റാണ്. എപ്പോൾ വേണമെങ്കിലും അവസരം വരാം. നീ തയ്യാറായിരിക്കണം, എന്നായിരുന്നു രോഹിത് സഞ്ജുവിനെ ആലിംഗനം ചെയ്ത് പറഞ്ഞത്.

സഞ്ജുവിനോട് താൻ അത് പറയാൻ ഉണ്ടായ സാഹചര്യം രോഹിത് ഇപ്പോൾ വ്യക്തമാക്കി. ഒരു കളിക്കാരന്‍റെ മനസ് വായിക്കാൻ തനിക്ക് കഴിയുമെന്ന് രോഹിത് പറയുന്നു. ഒരു കളിക്കാരന്‍റെ മനസ് വായിക്കാൻ എനിക്കറിയാം. ഞാനും സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുള്ള ആളാണ് (2011 ഏകദിന ലോകകപ്പ് ടീമിൽ രോഹിത്തിന് ഇടം ലഭിച്ചിരുന്നില്ല). അത്തരം സമയങ്ങളിൽ നിരാശപ്പെടാതെ നമ്മുടെ നിയന്ത്രണതതിലുള്ള കാര്യങ്ങൾ ചെയ്യുക എന്നത് പ്രധാനമാണ്- രോഹിത് പറഞ്ഞു.

 

സഞ്ജു ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന സമയത്താണ് ലോകകപ്പിന് തൊട്ടുമുൻപ് പുറത്തിരിക്കേണ്ടി വന്നത്. അവനെ ഒന്ന് ആശ്വസിപ്പിക്കണമെന്നും നിനക്ക് അവസരം വരുമെന്ന് ഉറപ്പ് നൽകണമെന്നും എനിക്കുണ്ടായിരുന്നുവെന്നും രോഹിത് പറഞ്ഞു. രോഹിത്തിന്‍റെ പ്രവചനം പോലെ തന്നെ സഞ്ജുവിന് അവസരം ലഭിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ പുറത്താകാതെ 97 റൺസും, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 89 റൺസും നേടി സഞ്ജു ഇന്ത്യയെ ഫൈനലിലെത്തിച്ചു. നിലവിൽ 201.73 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന സഞ്ജു, 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരത്തിനായുള്ള പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: ആര് ജയിച്ചാലും ചരിത്രം കാത്തിരിക്കുന്നു, അപൂർവതയിലേക്ക് എത്തുമോ ഇന്ത്യ?
ടീമിന് പുറത്തിരുത്തിയ ന്യൂസിലൻഡ് മുന്നില്‍; മൂന്നാം വട്ടവും രക്ഷകനാകുമോ സഞ്ജു സാംസണ്‍?