'എനിക്ക് വീട്ടില്‍ പോണം', ഇന്ത്യയിൽ കുടുങ്ങി വെസ്റ്റ് ഇൻഡീസ് ടീം; സഹായം അഭ്യർത്ഥിച്ച് പരിശീലകന്‍ ഡാരൻ സമി

Published : Mar 05, 2026, 03:46 PM IST
West Indies Cricket Team

Synopsis

സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടാണ് വെസ്റ്റ് ഇൻഡീസ് ടൂർണമെന്‍റിൽ നിന്ന് പുറത്തായത്. എന്നാൽ തോൽവിക്ക് പിന്നാലെ നാട്ടിലേക്ക് മടങ്ങാനിരുന്ന താരങ്ങൾ നിലവിൽ ഇന്ത്യയിലെ ഹോട്ടൽ മുറികളിൽ കാത്തിരിപ്പിലാണ്.

കൊൽക്കത്ത: ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാനാകാതെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ കുടുങ്ങി. ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ടീമിന്‍റെ മടക്കയാത്ര പ്രതിസന്ധിയിലാക്കിയത്. ഇതോടെ നിസ്സഹായത പ്രകടിപ്പിച്ചു കൊണ്ട് വിൻഡീസ് പരിശീലകൻ ഡാരൻ സമി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു.

സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യയോട് തോറ്റാണ് വെസ്റ്റ് ഇൻഡീസ് ലോകകപ്പില്‍ നിന്ന് പുറത്തായത്. എന്നാൽ തോൽവിക്ക് പിന്നാലെ നാട്ടിലേക്ക് മടങ്ങാനിരുന്ന താരങ്ങൾ നിലവിൽ ഇന്ത്യയിലെ ഹോട്ടൽ മുറികളിൽ കാത്തിരിപ്പിലാണ്. ‘എനിക്ക് വീട്ടിൽ പോയാൽ മതി’ എന്ന് ഡാരൻ സമി എക്സിൽ കുറിച്ചു. ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം സമാന മാനസികാവസ്ഥയിലാണ്. സമിക്ക് പുറമെ സെമിയിലെത്താതെ പുറത്തായ സിംബാബ്‌വെ ടീമും സമാനമായ സാഹചര്യത്തിൽ ഇന്ത്യയിൽ തുടരുകയാണ്.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്ന് ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ താറുമാറായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിലുണ്ടായ നാശനഷ്ടങ്ങൾ പ്രതിസന്ധി രൂക്ഷമാക്കി. സുരക്ഷാ കാരണങ്ങളാൽ പല അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

 

കളിക്കാരുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാൻ ഐസിസിയുമായും വിവിധ സർക്കാർ ഏജൻസികളുമായും ചർച്ചകൾ നടത്തിവരികയാണെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നുവെന്നും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ബോർഡ് വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസ് ടീം നിലവിൽ ഇന്ത്യയിലുണ്ട്. അവർ എപ്പോൾ മടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഐസിസി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

നിലവിൽ താരങ്ങൾ സുരക്ഷിതരാണെങ്കിലും, അനിശ്ചിതത്വം നീളുന്നത് ടീമിനെ മാനസികമായി തളർത്തുന്നുണ്ട്. വ്യോമപാതകൾ എന്നത്തേക്ക് സാധാരണ നിലയിലാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്ക, മാർക്രത്തിനും സംഘത്തിനും പിഴച്ചതെവിടെ?
ടി20 ലോകകപ്പ്: എജ്ജാതി അടി, ഒറ്റ മണിക്കൂറില്‍ പ്രോട്ടിയാസിനെ തീർത്ത ഫിൻ അലൻ