'അവൻ ഇല്ലായിരുന്നെങ്കില്‍ ഈ പരമ്പരയും ഇന്ത്യ 0-3ന് തോറ്റേനെ', ന്യൂസിലന്‍ഡിനെതിരായ തോല്‍വിയില്‍ ആകാശ് ചോപ്ര

Published : Jan 19, 2026, 02:01 PM IST
Harshit Rana

Synopsis

ഹര്‍ഷിത് റാണയെ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് പരിഹസിച്ചവരുണ്ട്. എന്നാല്‍ സ്വപ്നതുല്യമായ തിരിച്ചുവരവാണ് അവന്‍ ഈ പരമ്പരയില്‍ നടത്തിയത്.

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ 41 റണ്‍സിന് തോറ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ആകാശ് ചോപ്ര. ഹര്‍ഷിത് റാണയുടെ ബാറ്റിംഗ് മികവില്ലിയാരുന്നെങ്കില്‍ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ തോല്‍ക്കുകയും 0-3ന് തൂത്തുവാരപ്പെടുകയും ചെയ്യുമായിരുന്നുവെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഹര്‍ഷിത് റാണയെ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് പരിഹസിച്ചവരുണ്ട്. എന്നാല്‍ സ്വപ്നതുല്യമായ തിരിച്ചുവരവാണ് അവന്‍ ഈ പരമ്പരയില്‍ നടത്തിയത്. ആദ്യ ഏകദിനത്തില്‍ അവന്‍ നേടിയ 29 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഈ പരമ്പരയില്‍ 0-3ന് തോല്‍ക്കുമായിരുന്നു. ഇന്നലെ ഇന്‍ഡോറിലും അവന്‍ റണ്‍സടിച്ചു. അവിടെയും അവന്‍റെ സംഭാവന ഇല്ലായിരുന്നെങ്കില്‍ 80-100 റണ്‍സിന് മുകളിലുളള മാര്‍ജിനില്‍ നമ്മള്‍ കളി തോല്‍ക്കുമായിരുന്നു. കോലിയുടെ സെഞ്ചുറിക്കൊപ്പം അവനും നിതീഷ് കുമാര്‍ റെഡ്ഡിയും നേടിയ അര്‍ധസെഞ്ചുറികളാണ് ഇന്ത്യയുടെ മാന്യമായ തോല്‍വിയെങ്കിലും ഉറപ്പാക്കിയതെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 23 പന്തില്‍ 29 റണ്‍സടിച്ച് ഹര്‍ഷിത് റാണ പുറത്തായിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കേറ്റിട്ടും ബാറ്റിംഗിനിറങ്ങിയതിനാലാണ് പിന്നീട് ഇന്ത്യ ആറ് വിക്കറ്റ് ജയം നേടിയത്. ഇല്ലായിരുന്നെങ്കില്‍ ആ മത്സരവും ഇന്ത്യ തോല്‍ക്കുമായിരുന്നുവെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഇന്നലെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 43 പന്തില്‍ 52 റണ്‍സടിച്ച ഹര്‍ഷിത് റാണ നാലു ഫോറും നാലു സിക്സും പറത്തിയിരുന്നു. വിരാട് കോലിക്കൊപ്പം 69 പന്തില്‍ 99 റണ്‍സിന്‍റെ കൂട്ടുകെട്ടിനൊടുവില്‍ 44-ാം ഓവറില്‍ ടീം സ്കോര്‍ 277 റണ്‍സില്‍ നില്‍ക്കെ സാക്റി ഫോക്സിന്‍റെ പന്തില്‍ ഹര്‍ഷിത് പുറത്തായതോടെ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ടായി 41 റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏകദിന പരമ്പരയ്ക്ക് ശേഷം ശുഭ്മാന്‍ ഗില്‍ - രവീന്ദ്ര ജഡേജ നേര്‍ക്കുനേര്‍ പോര്; ഇരുവരും രഞ്ജി ട്രോഫിയില്‍ കളിക്കും
മലയാളി താരം പിന്നില്‍, വിജയ് ഹസാരെയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മൊഖാതെ