ത്രിരാഷ്ട്ര ഏകദിന പരമ്പര: കിരീടവുമായി ഇന്ത്യ എ; ശ്രീലങ്ക എയെ തോല്‍പ്പിച്ചത് 66 റണ്‍സിന്

Published : Jun 21, 2026, 06:36 PM IST
Vaibhav Sooryavanshi

Synopsis

ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര ഫൈനലില്‍ ശ്രീലങ്ക എയെ 66 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ എ കിരീടം നേടി. വൈഭവ് സൂര്യവംശിയുടെ 29 പന്തിൽ 94 റൺസ് നേടിയ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്, ബൗളിംഗിൽ യാഷ് താക്കൂറും വിപ്രജ് നിഗമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ എ ടീമിന്. ഫൈനലില്‍ ശ്രീലങ്ക എയെ 66 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ധാംബുള്ളയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സാണ് നേടിയത്. കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത് വൈഭവ് സൂര്യവംശിയുടെ (29 പന്തില്‍ 94) വെടിക്കെട്ട് ഇന്നിംഗ്‌സാണ്. ക്യാപ്റ്റന്‍ തിലക് വര്‍മയാണ് (90 പന്തില്‍ 67) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 47.1 ഓവറില്‍ 311 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി യാഷ് താക്കൂര്‍, വിപ്രജ് നിഗം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അനുകൂല്‍ റോയിക്ക് രണ്ട് വിക്കറ്റുണ്ട്.

മറുപടി ബാറ്റിംഗില്‍ ശ്രീലങ്കന്‍ നിരയില്‍ വാനുജ സഹന്‍ (62), സദീര സമരവിക്രമ (52) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.വിജയകാന്ത് വിയസ്‌കാന്ത് (39), സഹന്‍ അരച്ഛിഗെ (38) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, ഗംഭീര തുടക്കമാണ് ഇന്ത്യക്ക് സൂര്യവംശി നല്‍കിയത്. കേവലം 11 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സൂര്യവംശിക്ക് സാധിച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന ലോക റെക്കോഡും സൂര്യവംശി സ്വന്തമാക്കി. തുടര്‍ന്നും ആക്രമണം തുടര്‍ന്നു. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കേവലം 29 പന്തില്‍ 94 റണ്‍സുത്ത് താരം മടങ്ങി. ് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ 132 റണ്‍സ് ചേര്‍ത്ത ശേഷമാണ് സൂര്യവംശി മടങ്ങിയത്.

സൂര്യവംശി ക്രീസിലുള്ളപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്‌കോര്‍ 950 വരെയായിരുന്നു. പിന്നീട് കുറയുകയും ചെയ്തു. ഒമ്പതാം ഓവറില്‍ സൂര്യവംശി മടങ്ങിയതിന് പിന്നാലെ ആര്യയും (39) പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് വന്നവരില്‍ തിലകിന് പുറമെ റുതുരാജ് ഗെയ്കവാദ് (40), കുമാര്‍ കുശാഗ്ര (39 പന്തില്‍ 36), അനുകൂല്‍ റോയ് (15 പന്തില്‍ 39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സൂര്യാന്‍ഷെ ഷെഡ്‌ഗെ (2), നിശാന്ത് സിന്ധു (16), വിപ്രജ് നിഗം (27) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. യാഷ് താക്കൂര്‍ (2) പുറത്താവാതെ നിന്നു. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. കുഗദാസ് മാതുലന്‍, രവിന്ദു ഫെര്‍ണാണ്ടോ, വാനുജ സഹന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ശ്രീലങ്ക എ: നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), ആവിഷ്‌ക ഫെര്‍ണാണ്ടോ, നുവാനിദു ഫെര്‍ണാണ്ടോ, സദീര സമരവിക്രമ, സഹാന്‍ അരച്ചിഗെ (ക്യാപ്റ്റന്‍), രവിന്ദു ഫെര്‍ണാണ്ടോ, വനുജ സഹാന്‍, മുഹമ്മദ് ഷിറാസ്, വിജയകാന്ത് വ്യാസ്‌കാന്ത്, ദുലാജ് സമുദിത, കുഗതാസ് മാതുലന്‍.

ഇന്ത്യ എ: പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവന്‍ഷി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാന്‍ഷ് ഷെഡ്ഗെ, നിഷാന്ത് സിന്ധു, അനുകുല്‍ റോയ്, വിപ്രജ് നിഗം, അശോക് ശര്‍മ്മ, യാഷ് താക്കൂര്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ത്രിരാഷ്ട്ര ഏകദിന പരമ്പര: ഇന്ത്യ എ ടീമിനെതിരെ ശ്രീലങ്ക എയ്ക്ക് 378 റണ്‍സ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര: കോലി തിരിച്ചെത്തി, ജയ്സ്വാള്‍ പുറത്ത്; സഞ്ജുവിനെ പരിഗണിച്ചില്ല, ബുമ്ര കളിക്കും