
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ നാളെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. ശനിയാഴ്ച ഹരാരെ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ മിന്നുന്ന വിജയം നേടിയ ശ്രേയസ് അയ്യരും സംഘവും പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. നാളഎ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തിരിച്ചടികൾക്ക് ശേഷം ഹരാരെയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് ഇന്ത്യൻ യുവനിരയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ആദ്യ മത്സരത്തിൽ 19 പന്തിൽ അർദ്ധസെഞ്ചുറി തികച്ച കൗമാരതാരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനമായിരുന്നു പ്രധാന ആകർഷണം. രാജ്യാന്തര ടി20യിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ വൈഭവ് സ്വന്തമാക്കി. രണ്ട് വർഷത്തെ പരിക്കിന്‍റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ പേസര്‍ മയാങ്ക് യാദവ് 18 റണ്‍സ് മാതരം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി. വൈഭവിന് പുറമെ ഇഷാൻ കിഷന്‍റെയും (35) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (28*) ബാറ്റിംഗും ചേർന്നപ്പോൾ സിംബാബ്‌വെ ഉയർത്തിയ 126 റൺസ് ലക്ഷ്യം ഇന്ത്യ 6 വിക്കറ്റും 6 ഓവറും ശേഷിക്കെ മറികടന്നു. മറുഭാഗത്ത് സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്‌വെ പരമ്പരയിൽ പ്രതീക്ഷ നിലനിർത്തണമെങ്കിൽ മുൻനിര ബാറ്റിംഗിൽ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്.
ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 4:30നാണ് ഹരാരെ സ്പോർട്സ് ക്ലബ് ഗ്രൗണ്ടില്‍ മത്സരം തുടങ്ങുക. ടിവിയില്‍ യുണൈറ്റ്8 സ്പോർട്സ് ചാനലില്‍ മത്സരം തത്സമയം കാണാനാകും. ലൈവ് സ്ട്രീമിംഗില്‍ ഫാൻകോഡ് ആപ്പിലും വെബ്‌സൈറ്റിലും മത്സരം തത്സമയം കാണാനാവും.
ഇന്ത്യൻ ടീം ഇവരില്‍ നിന്ന്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, ശിവം ദുബെ, ഹർഷ് ദുബെ, സൂര്യാൻഷ് ഷെഡ്ഗെ, യാഷ് ഠാക്കൂർ, പ്രിൻസ് യാദവ്, മയാങ്ക് യാദവ്, അശോക് ശർമ്മ, രവി ബിഷ്ണോയ്, പ്രഭ്സിമ്രാൻ സിംഗ്, റിങ്കു സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!