ലെജന്‍ഡ്‌സ് കപ്പും ഇന്ത്യ തൂക്കി! ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്; റായുഡുവും യൂസഫും തിളങ്ങി 

Published : Jul 14, 2024, 12:47 AM IST
ലെജന്‍ഡ്‌സ് കപ്പും ഇന്ത്യ തൂക്കി! ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്; റായുഡുവും യൂസഫും തിളങ്ങി 

Synopsis

അത്ര നല്ല തുടക്കമായിരുന്നില്ല ഇന്ത്യക്ക്. മൂന്ന് ഓവറിനിടെ ഇന്ത്യക്ക് റോബിന്‍ ഉത്തപ്പ (10), സുരേഷ് റെയ്‌ന (4) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

ലണ്ടന്‍: ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പ് കിരീടവും ഇന്ത്യ ചാംപ്യന്‍സ് തൂക്കി. പാകിസ്ഥാന്‍ ചാംപ്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് യുവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ചാംപ്യന്‍സ് കിരീടം നേടുന്നത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 20 ഓവില്‍ 157 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. അമ്പാട്ടി റായുഡുവാണ് (30 പന്തില്‍ 20) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഗുര്‍കീരത് സിംഗ് മന്‍ (34), യൂസഫ് പത്താന്‍ (16 പന്തില്‍ 30) എന്നിവര്‍ നിര്‍ണായ പ്രകടനം പുറത്തെടുത്തു. നേരത്തെ, മൂന്ന് വിക്കറ്റെടുത്ത അനുരീത് സിംഗാണ് പാകിസ്ഥാനെ തകര്‍ത്തത്. 

അത്ര നല്ല തുടക്കമായിരുന്നില്ല ഇന്ത്യക്ക്. മൂന്ന് ഓവറിനിടെ ഇന്ത്യക്ക് റോബിന്‍ ഉത്തപ്പ (10), സുരേഷ് റെയ്‌ന (4) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ഇന്ത്യ മൂന്നിന് 38 എന്ന നിലയിലായി. പിന്നീട് നാലാം വിക്കറ്റില്‍ റായുഡു - മന്‍ സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. റായുഡുവിനെ സയിദ് അജ്മല്‍ പുറത്താക്കുകയായിരുന്നു. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തൊട്ടടുത്ത ഓവറില്‍ മന്‍ മടങ്ങി. വിജയത്തിനടുത്ത് യൂസഫും വീണു. എങ്കിലും ഇര്‍ഫാന്‍ പത്താനെ (5) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ യുവരാജ് സിംഗ് (22 പന്തില്‍ 15) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ആമേര്‍ യാമിന്‍ പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റെടുത്തു. 

സിംബാബ്‌വെക്കെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യയെ സഞ്ജു നയിക്കുമോ? 

നേരത്തെ, 36 പന്തില്‍ 41 റണ്‍സെടുത്ത ഷൊയ്ബ് മാലിക്കാണ് പാകിസ്ഥാനെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. മോശമായിരുന്നു പാകിസ്ഥാന്റെ തുടക്കം. അഞ്ച് ഓവറില്‍  രണ്ടിന് 46 എന്ന നിലയിലേക്ക് പാകിസ്ഥാന്‍ വീണിരുന്നു. ഷര്‍ജീല്‍ ഖാന്‍ (12), ഷൊയ്ബ് മക്സൂദ്  (21) എന്നിവരാണ് പുറത്തായത്. സ്‌കോര്‍ബോര്‍ഡില്‍ 68 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍  കമ്രാന്‍ അക്മല്‍ (24) മടങ്ങി. ക്യാപ്റ്റന്‍ യൂനിസ് ഖാനും (7) തിളങ്ങാനായില്ല. ഇതോടെ നാലിന് 79 എന്ന നിലയിലായി പാകിസ്ഥാന്‍. മാലിക്ക് ഒരറ്റത്ത് പിടിച്ചുനിന്നത് മാത്രമാണ് പാകിസ്താന് ആശ്വാസമായത്. മിസ്ബാ ഉല്‍ ഹഖിനെ (18) കൂട്ടുപിടിച്ച് 47 റണ്‍സ് മാലിക്ക് കൂട്ടിചേര്‍ത്തു. 

'ഗില്‍ സഞ്ജുവിനെ കണ്ട് പഠിക്കണം, നായകന്മാര്‍ അങ്ങനെയാണ്'; സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ചര്‍ച്ചയാക്കി ആരാധകര്‍

എന്നാല്‍ മിസ്ബ റിട്ടയേര്‍ ചെയ്തു. 18-ാം ഓവറില്‍ മാലിക്ക് പുറത്താവുകയും ചെയ്തു. ആമേര്‍ യാമിനാണ് (7) പുറത്തായ മറ്റൊരു താരം ഷാഹിദ് അഫ്രീദി (4), സൊഹൈല്‍ തന്‍വീര്‍ (19) പുറത്താവാതെ നിന്നു. അനുരീതിന് പുറമെ വിനയ് കുമാര്‍, പവന്‍ നേഗി, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിസ്ഥാന്‍ 68 റണ്‍സിന് ജയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്
ഗില്ലിനും സൂര്യകുമാറിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്, മത്സരസമയം, കാണാനുള്ള വഴികള്‍