നാലാം ടെസ്റ്റിന്റെ ഗതി തിരിച്ച് താക്കൂറും പന്തും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം

Published : Sep 05, 2021, 08:22 PM IST
നാലാം ടെസ്റ്റിന്റെ ഗതി തിരിച്ച് താക്കൂറും പന്തും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം

Synopsis

346 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡായി ഇന്ത്യക്ക്. ഇന്ന് നിര്‍ണായക പ്രകടനം പുറത്തെടുത്ത ഷാര്‍ദുല്‍ താക്കൂര്‍ (60), റിഷഭ് പന്ത് (50) എന്നിവരാണ് ഇന്ത്യ മികച്ച ലീഡിലേക്ക് നയിച്ചത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ഡ്രൈവിംഗ് സീറ്റില്‍. നാലാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ എട്ടിന് 445 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോള്‍ 346 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡായി ഇന്ത്യക്ക്. ഇന്ന് നിര്‍ണായക പ്രകടനം പുറത്തെടുത്ത ഷാര്‍ദുല്‍ താക്കൂര്‍ (60), റിഷഭ് പന്ത് (50) എന്നിവരാണ് ഇന്ത്യ മികച്ച ലീഡിലേക്ക് നയിച്ചത്. ഉമേഷ് യാദവ് (13), ജസ്പ്രീത് ബുമ്ര (19) എന്നിവരാണ് ക്രീസില്‍. ഒല്ലി റോബിന്‍സണ്‍, ക്രിസ് വോക്‌സ്, മൊയീന്‍ അലി എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നിന് 270 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ആരംഭിച്ചത്. എന്നാല്‍ ഈ സ്‌കോറിനോട് 14 റണ്‍സ് കൂട്ടിച്ചേര്‍ത്തയുടനെ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെയെത്തിയ രഹാനെ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. റണ്‍സൊന്നുമെടുക്കാതെ താരം പവലിയനില്‍ തിരിച്ചെത്തി. വോക്‌സ് തന്നെയാണ് താരത്തെ മടക്കിയത്. കോലിക്കും അധികം അയുസുണ്ടായിരുന്നില്ല. മൊയിന്‍ അലിയുടെ പന്തില്‍ സ്ലിപ്പില്‍ ക്രെയ്ഗ് ഓവര്‍ടണിന് ക്യാച്ച് നല്‍കി. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

കോലിക്ക് ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന പന്ത്- താക്കൂര്‍ സഖ്യമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. താക്കൂറായിരുന്നു കൂടുതല്‍ അപകടകാരി കേവലം 72 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് താരം 60 റണ്‍സെടുത്തത്. അപ്പുറത്ത് പന്ത് അല്‍പം ശ്രദ്ധയോടെ ബാറ്റേന്തി. നാല് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്.

ഇരുവരും മടങ്ങിയ ശേഷം ക്രീസില്‍ ഒത്തുച്ചേര്‍ന്ന ജസ്പ്രീത് ബുമ്രയും (19) ഉമേഷ് യാദവും (13) അടി തുടര്‍ന്നു. ഇരുവരും ഇന്ത്യന്‍ ടോട്ടലിനോട് 31 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127)യാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (61), കെ എല്‍ രാഹുല്‍ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മൂവരുടേയും വിക്കറ്റ് ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 191ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 290 റണ്‍സാണ് നേടിയത്. 99 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ടായിരുന്നു ഇംഗ്ലണ്ടിന്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓപ്പണറായി വെടിക്കെട്ട് തീര്‍ക്കാന്‍ സഞ്ജു, പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 ഇന്ന്
പൊരുതിയത് ധീരജ് ഗോപിനാഥ് മാത്രം, വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ തകർന്നടിഞ്ഞ് കേരളം