ഹൈദരാബാദ് ഏകദിനം: ഓസീസ് തിരിച്ചടിക്കുന്നു; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Published : Mar 02, 2019, 07:21 PM IST
ഹൈദരാബാദ് ഏകദിനം: ഓസീസ് തിരിച്ചടിക്കുന്നു; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Synopsis

ആദ്യ ഏകദിനത്തില്‍ ഓസീസിന്റെ 236 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം. 22 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നിന് 97 എന്ന നിലയിലാണ്. അമ്പാട്ടി റായുഡു (13) എം.എസ് ധോണി (1) എന്നിവരാണ് ക്രീസില്‍.  ശിഖര്‍ ധവാന്‍ (0), വിരാട് കോലി (44), രോഹിത് ശര്‍മ (37) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടായത്.

ഹൈദരാബാദ്: ആദ്യ ഏകദിനത്തില്‍ ഓസീസിന്റെ 236 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം. 22 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നിന് 97 എന്ന നിലയിലാണ്. അമ്പാട്ടി റായുഡു (13) എം.എസ് ധോണി (1) എന്നിവരാണ് ക്രീസില്‍.  ശിഖര്‍ ധവാന്‍ (0), വിരാട് കോലി (44), രോഹിത് ശര്‍മ (37) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടായത്. കൗള്‍ട്ടര്‍ നൈല്‍, ആഡം സാംപ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. 

രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നും നേടാതെ ധവാന്‍ പുറത്ത്. കൗള്‍ട്ടര്‍ നൈലിന്റെ പന്തില്‍ പോയിന്റില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കുകയായിരുന്നു ധവാന്‍. വിരാട് കോലിയെ ആഡം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. അധികം വൈകാതെ രോഹിനെ കൗള്‍ട്ടര്‍നൈല്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളിലെത്തിച്ചു. 

നേരത്തെ ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു.ഉസ്മാന്‍ ഖവാജ (50), സ്‌റ്റോയിനിസ് (37), ഗ്ലെന്‍ മാക്‌സ്‌വെല്‍ (40), അലക്‌സ് ക്യാരി (36) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് തുണയായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തകര്‍ച്ചയില്‍ നിന്ന് കരകയറി മധ്യ പ്രദേശ്; വിജയ് ഹസാരെയില്‍ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ നാഴികക്കല്ല് പിന്നിട്ട് സ്മൃതി മന്ദാന; 10,000 ക്ലബിലെത്തുന്ന നാലാമത്തെ മാത്രം താരം