ബട്‌ലര്‍ക്ക് സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 258 റണ്‍സ് വിജയലക്ഷ്യം

Published : Jul 11, 2026, 09:35 PM ISTUpdated : Jul 11, 2026, 09:46 PM IST
India vs England

Synopsis

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെയും (131) ഹാരി ബ്രൂക്കിന്റെ (95*) തകര്‍പ്പന്‍ ബാറ്റിംഗിന്റെയും മികവില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു. ഇന്ത്യക്ക് ജയിക്കാന്‍ 258 റണ്‍സ് വേണം.

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് 258 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. സതാംപ്ടണ്‍, റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുടെ (64 പന്തില്‍ 131) സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ശിവം ദുബെ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

രണ്ടാം ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ (6) പറഞ്ഞയക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ സൂര്യന്‍ഷ് ഷെഡ്‌ഗെയ്ക്ക് ക്യാച്ച്. എന്നാല്‍ ആ തുടക്കം മുതലക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ - ബ്രൂക്ക് സഖ്യം 233 റണ്‍സാണ് അടിച്ചെടുത്തത്. അതും 102 പന്തില്‍ നിന്നു. 19-ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ദുബെയുടെ പന്തില്‍ ബട്‌ലര്‍ മടങ്ങുകയായിരുന്നു. വെറും 64 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും 12 ഫോറും നേടി. അതേ ഓവറില്‍ ജേക്കബ് ബേതലും (0) പുറത്തായി. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഒരോവറില്‍ 22 റണ്‍സാണ് ദുബെ വിട്ടുകൊടുത്തത്.

ബട്‌ലര്‍ മടങ്ങിയെങ്കിലും ബ്രൂക്ക് ഇംഗ്ലണ്ടിനെ 250 കടത്തി. 45 പന്തുകള്‍ നേരിട്ട ബ്രൂക്ക് എട്ട് സിക്‌സും നാല് ഫോറുമായി പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ വില്‍ ജാക്ക്‌സും (7) ക്രീസിലുണ്ടായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 63 റണ്‍സും പ്രിന്‍സ് യാദവ് 60 റണ്‍സും വഴങ്ങി. നേരത്തെ, വൈഭവിന് പുറമെ വാഷിംഗ്ടണ്‍ സുന്ദറിനേയും ഇന്ത്യ ഒഴിവാക്കിയിരുന്നു. സൂര്യന്‍ഷ് ഷെഡ്‌ഗെയാണ് പകരമെത്തിയത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം..

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെത്തല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടംഗ്

ഇന്ത്യ: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, സൂര്യാംഷ് ഷെഡ്ജ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യ- ഇംഗ്ലണ്ട് ടി 20: ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു; സൂര്യവംശി പുറത്ത്, സഞ്ജു ടീമിൽ
സിബിൻ ​ഗിരീഷ് വിലയേറിയ താരം; KCL താരലേലം പൂ‍ർത്തിയായി