ഇന്ത്യയോ, വിന്‍ഡീസോ? ആര്‍ക്കും ജയിക്കാം! ട്രിനിഡാഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Published : Jul 24, 2023, 08:22 AM IST
ഇന്ത്യയോ, വിന്‍ഡീസോ? ആര്‍ക്കും ജയിക്കാം! ട്രിനിഡാഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Synopsis

ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (24), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (20) എന്നിവരാണ് ക്രീസില്‍. വിന്‍ഡീസിന് നഷ്ടമായ രണ്ട് വിക്കറ്റുകളും നേടിയത് ആര്‍ അശ്വിനാണ്. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് രണ്ടിന് 181 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

ട്രിനിഡാഡ്: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിനവും എട്ട് വിക്കറ്റും കയ്യിലിരിക്കെ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 289 റണ്‍സ്. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (24), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (20) എന്നിവരാണ് ക്രീസില്‍. വിന്‍ഡീസിന് നഷ്ടമായ രണ്ട് വിക്കറ്റുകളും നേടിയത് ആര്‍ അശ്വിനാണ്. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് രണ്ടിന് 181 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 52), രോഹിത് ശര്‍മ (44 പന്തില്‍ 57) എന്നിവര്‍ തിളങ്ങി. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 183 റണ്‍സിന്റെ ലീഡെടുത്തിരുന്നു. ഒന്നാകെ 364 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിംഗ്സില്‍ 438ന് പുറത്തായ ഇന്ത്യ ആതിഥേയരെ 255ന് മടക്കിയിരുന്നു. മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (28), കിര്‍ക്ക് മെക്കന്‍സി (0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നാലാംദിനം നഷ്ടമായത്. രണ്ടാം ഇന്നിംഗ്സില്‍ ടി20 ശൈലിയിലാണ് ഇന്ത്യ തുടങ്ങിയത്. 11.5 ഓവറില്‍ 98 റണ്‍സ് നേടിയ ശേഷമാണ് രോഹിത് - യശസ്വി ജയ്‌സ്വാള്‍ (30 പന്തില്‍ 38) കൂട്ടുകെട്ട് പിരിഞ്ഞത്. 44 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്സും അഞ്ച് ഫോറും നേടി. രോഹിത്തിനെ ഷാനോന്‍ ഗബ്രിയേല്‍ പുറത്താക്കി. വൈകാതെ ജയ്സ്വാളും മടങ്ങി. 30 പന്തില്‍ ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടെയാണ് ജയ്സ്വാള്‍ 38 റണ്‍സെടുത്തത്. ജയ്സ്വാളിനെ ജോമല്‍ വറിക്കനും പുറത്താക്കി. രണ്ടിന് 118 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. ശേഷം ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും (29) ആക്രമിച്ച് കളിച്ചപ്പോള്‍ ഇന്ത്യ മികച്ച ലീഡ് നേടി.

നേരത്തെ, 229-5 സ്‌കോറില്‍ നാലാം ദിനം ക്രീസിലെത്തിയ കരിബീയന്‍ ടീമിന് ഇന്ന് 29 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 229ന് 5 എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ് നാലാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. അലിക് അഥാനസേ 111 പന്തില്‍ 37 ഉം ജേസന്‍ ഹോള്‍ഡര്‍ 39 പന്തില്‍ 11 ഉം റണ്‍സുമായായിരുന്നു ക്രീസില്‍. നാലാം ദിനം കളി തുടങ്ങി ആദ്യ ഓവറില്‍ തന്നെ അലിക്കിനെ അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ പുറത്താക്കി. 115 പന്തില്‍ 37 റണ്‍സുമായി അലിക് അഥാനസേ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജേസന്‍ ഹോള്‍ഡറിനെ(44 പന്തില്‍ 15) മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളില്‍ എത്തിച്ചു.

ഒരോവറിന്റെ ഇടവേളയില്‍ അല്‍സാരി ജോസഫും മടങ്ങി. 12 പന്തില്‍ 4 റണ്‍സ് നേടിയ ജോസഫിന്റെ വിക്കറ്റും സിറാജിനായിരുന്നു. കെമാര്‍ റോച്ചിനെയും(13 പന്തില്‍ 4), ഷാന്നന്‍ ഗബ്രിയേലിനേയും(0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയതോടെ സിറാജ് അഞ്ച് വിക്കറ്റ് തികച്ചപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്‌സ് 115.4  ഓവറില്‍ 255 എന്ന സ്‌കോറില്‍ അവസാനിച്ചു. 12 പന്തില്‍ ഏഴ് റണ്‍സുമായി ജൊമെല്‍ വാരിക്കെന്‍ പുറത്താകാതെ നിന്നു.  

ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്(75), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍(33), കിര്‍ക് മക്കെന്‍സി(32), ജെറമൈന്‍ ബ്ലാക്ക്വുഡ്(20), ജോഷ്വാ ഡാ സില്‍സ (10) എന്നിവരുടെ വിക്കറ്റുകള്‍ മൂന്നാം ദിനം വിന്‍ഡീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി പേസര്‍ മുഹമ്മദ് സിറാജ് 23.4 ഓവറില്‍ 60 റണ്‍സിന് അഞ്ച് വിക്കറ്റ് പേരിലാക്കി. അരങ്ങേറ്റ പേസര്‍ മുകേഷ് കുമാര്‍ രണ്ടും സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ രണ്ടും രവിചന്ദ്രന്‍ അശ്വിന്‍ ഒന്നും വിക്കറ്റ് നേടി.

മഴദൈവങ്ങള്‍ കനിഞ്ഞു! ആഷസ് ഓസീസ് നിലനിര്‍ത്തി; ഇംഗ്ലണ്ടിന് നിരാശ, നാലാം ടെസ്റ്റ് സമനിലയില്‍

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ