സിംബാബ്‌വെക്കെതിരായ ജയത്തോടെ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യ

Published : Aug 20, 2022, 11:49 PM IST
 സിംബാബ്‌വെക്കെതിരായ ജയത്തോടെ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യ

Synopsis

ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ സിംബാബ്‌വെക്കെതിരായ തുടര്‍ച്ചയായ 11ാം ഏകദിനമാണ് ഇന്ത്യ ഇന്ന് ജയിച്ചത്. ഒരേവേദിയില്‍ ഏതെങ്കിലും ഒരു ടീമിനെതിരെയുള്ള തുടര്‍ ജയങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും പാക്കിസ്ഥാനെയുമാണ് ഇന്ത്യ ഇന്ന് പിന്നിലാക്കിയത്. 2013ല്‍ ഹരാരെയില്‍ ജയിച്ചു തുടങ്ങിയ ഇന്ത്യ പിന്നീട് ഇതുവര തോറ്റിട്ടില്ല.

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിലെ ജയത്തോടെ ഏകദിന ക്രിക്കറ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യ. വിദേശത്ത് ഒരേ വേദിയില്‍ തന്നെ തുടര്‍ച്ചയായി 11 ഏകദിനങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ ഇന്ന് ഹരാരെയില്‍ നടന്ന രണ്ടാം ഏകദിനത്തിലെ ജയത്തോടെ സ്വന്തമാക്കിയത്.

ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ സിംബാബ്‌വെക്കെതിരായ തുടര്‍ച്ചയായ 11ാം ഏകദിനമാണ് ഇന്ത്യ ഇന്ന് ജയിച്ചത്. ഒരേവേദിയില്‍ ഏതെങ്കിലും ഒരു ടീമിനെതിരെയുള്ള തുടര്‍ ജയങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും പാക്കിസ്ഥാനെയുമാണ് ഇന്ത്യ ഇന്ന് പിന്നിലാക്കിയത്. 2013ല്‍ ഹരാരെയില്‍ ജയിച്ചു തുടങ്ങിയ ഇന്ത്യ പിന്നീട് ഇതുവര തോറ്റിട്ടില്ല.

1989-90 കാലഘട്ടത്തില്‍ ഷാര്‍ജയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി 10 ജയങ്ങള്‍ നേടിയതും 1992-2011 കാലഘട്ടത്തില്‍ ബ്രിസ്ബേനില്‍ വെസ്റ്റ് ഇൻഡീസ് തുടര്‍ച്ചയായി 10 ജയങ്ങള്‍ നേടിയതുമാണ് ഇന്ത്യ ഇന്ന് മറികടന്നത്. രണ്ടാം മത്സരം ജയിച്ചതോടെ മൂന്ന മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.

കളിയിലെ താരമായിട്ടും തന്‍റെ വീഴ്ച മറച്ചുപിടിക്കാതെ തുറന്നു പറഞ്ഞ് സഞ്ജു

നേരത്തെ ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയ ഇന്ത്യ ഇന്ന് അഞ്ച് വിക്കറ്റിനാമ് ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 38.1 ഓവറില്‍ 161ന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

39 പന്തില്‍ പുറത്താകാതെ 43 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയശില്‍പി. ശുഭ്മാന്‍ ഗില്‍(33), ശിഖര്‍ ധവാന്‍(33) എന്നിവരും ഇന്ത്യക്കായി തിളങ്ങി. സഞ്ജു തന്നെയാണ് സിക്സറിലൂടെ ഇന്ത്യയുടെ വിജയറണ്‍ നേടിയതും. കളിയിലെ താരമായതും സഞ്ജു തന്നെയായിരുന്നു. ആദ്യമായാണ് സഞ്ജു ഇന്ത്യന്‍ കുപ്പായത്തില്‍ പ്ലേയര്‍ ഓഫ് ദ് മാച്ചാകുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്
'സഞ്ജുവിന് അഗ്നിപരീക്ഷ'; ഐപിഎല്‍ പ്രകടനം പരിശോധിച്ച് ഏകദിന ലോകകപ്പിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് ഗംഭീര്‍