കളിയിലെ താരമായിട്ടും തന്‍റെ വീഴ്ച മറച്ചുപിടിക്കാതെ തുറന്നു പറഞ്ഞ് സഞ്ജു

Published : Aug 20, 2022, 11:17 PM IST
 കളിയിലെ താരമായിട്ടും തന്‍റെ വീഴ്ച മറച്ചുപിടിക്കാതെ തുറന്നു പറഞ്ഞ് സഞ്ജു

Synopsis

മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് സഞ്ജു ഇക്കാര്യം തുറന്നു പറഞ്ഞത്. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാവുന്നത് എല്ലായ്പ്പോഴും ബാറ്ററെ കംഫര്‍ട്ടാക്കുമെന്ന് പറഞ്ഞ സഞ്ജു അത് രാജ്യത്തിനുവേണ്ടിയാകുമ്പോള്‍ കൂടുതല്‍ സ്പെഷലാകുന്നുവെന്നും വ്യക്തമാക്കി.

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏദകിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ച്ചി മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയെങ്കിലും സഞ്ജു സാംസണ് ഒരു നിരാശ ബാക്കിയുണ്ട്. മത്സരത്തില്‍ 43 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററാകുകയും വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളുമായിി തിളങ്ങുകയും ചെയ്തെങ്കിലും ഒരു സ്റ്റംപിംഗ് നഷ്ടപ്പെടുത്തിയതിലാണ് സഞ്ജുവിന് നിരാശ.

മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് സഞ്ജു ഇക്കാര്യം തുറന്നു പറഞ്ഞത്. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാവുന്നത് എല്ലായ്പ്പോഴും ബാറ്ററെ കംഫര്‍ട്ടാക്കുമെന്ന് പറഞ്ഞ സഞ്ജു അത് രാജ്യത്തിനുവേണ്ടിയാകുമ്പോള്‍ കൂടുതല്‍ സ്പെഷലാകുന്നുവെന്നും വ്യക്തമാക്കി. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചെടുത്തു, പക്ഷെ ഞാനൊരു സ്റ്റംപിംഗ് നഷ്ടമാക്കുകയും തെയ്തു, ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് ഇന്ന് പന്തെറിഞ്ഞത്. ഒരുപാട് പന്തുകള്‍ തിനിക്കുനേരെ നല്ല രീതിയില്‍ തന്നെ വന്നുവെന്നും സഞ്ജു പറഞ്ഞു.

ദേ നമ്മുടെ സഞ്ജു ചേട്ടന് മാന്‍ ഓഫ് ദ് മാച്ച്; ആര്‍ത്തിരമ്പി കുട്ടി ഫാന്‍സ്, ക്ഷമിക്കണം 'കട്ട ഫാന്‍സ്'- വീഡിയോ

2015ല്‍ ഇന്ത്യക്കായി സിംബാബ്‌വെക്കെതിരെ അരങ്ങേറിയ സഞ്ജു ഏഴ് വര്‍ഷത്തിനിടെ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായാണ് സഞ്ജു സാംസണ്‍ ടീമിനായ വിജയ റണ്‍ നേടിയതും കളിയിലെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടതും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 38. ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 39 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും പറത്തിയ സഞ്ജു കരിയറില്‍ ആദ്യമായി ഇന്ത്യയുടെ ടോപ് സ്കോററായി.

'ആരാധകരെ ശാന്തരാകുവിന്‍, ചേട്ടന്‍ നിരാശപ്പെടുത്തില്ല'; അങ്ങ് സിംബാബ്‌വെയിലും സഞ്ജുവിനായി ആര്‍പ്പുവിളി-വീഡിയോ

162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 97-4 എന്ന സകോറില്‍ ഒന്ന് പതറിയെങ്കിലും ദീപക് ഹൂഡക്കൊപ്പം മികച്ച കൂട്ടുകെട്ടിലൂടെ സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തി. വിജയത്തിനരികെ ഹൂഡക്ക് അടിതെറ്റിയപ്പോഴും അക്സര്‍ പട്ടേലിനെ സാക്ഷിയാക്കി സഞ്ജു ഇന്ത്യയെ വിജയവര കടത്തി. 2015ല്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഫിനിഷ് ചെയ്യാന്‍ കഴിയാതെ മടങ്ങിയതിന്‍റെ പ്രായശ്ചിത്തമായിരുന്നു സഞ്ജുവിന്‍റെ ഇന്നത്തെ ഇന്നിംഗ്സ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്
'സഞ്ജുവിന് അഗ്നിപരീക്ഷ'; ഐപിഎല്‍ പ്രകടനം പരിശോധിച്ച് ഏകദിന ലോകകപ്പിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് ഗംഭീര്‍