
ഹൈദരാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഉച്ചയ്ക്ക 1.30ന് ഹൈദരാബാദില്‍ നടക്കും. ടി20 പരമ്പരയിലേറ്റ തോല്‍വിക്ക് പകരം വീട്ടേണ്ടതുണ്ട് ഇന്ത്യക്ക്. അതിനപ്പുറത്ത്, ലോകകപ്പിന് മുന്‍പ് ശക്തിദൗര്‍ബല്യങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യക്കും ഓസീസിനും അവസാന അവസരമാണിത്.
ഓസ്‌ട്രേലിയയിലും ന്യുസീലന്‍ഡിലും പരമ്പര നേടിയ ഇന്ത്യ സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലും മികവ് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. വിരാട് കോലി നയിക്കുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ ബൗളിങ് ജോഡിയാവും ഓസീസിന് ഭീഷണിയാവുക. ഇരുവരും 27 കളിയില്‍നിന്ന 101 വിക്കറ്റ് നേടിക്കഴിഞ്ഞു. ജസ്പ്രീത് ബുംറ തിരിച്ചെത്തിയതും ബൗളിംഗിന്റെ മൂര്‍ച്ചകൂട്ടും.
ട്വന്റി 20 പരമ്പരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആയിരുന്നു ഇന്ത്യയും ഓസീസും തമ്മിലുള്ള വ്യത്യാസം. ഏകദിന പരമ്പരയിലും മാക്‌സ്‌വെല്‍ തകര്‍ത്ത് അടിക്കുമെന്നാണ് ഓസീസിന്റെ പ്രതീക്ഷ. ആരോണ്‍ ഫിഞ്ച്, മാര്‍കസ് സ്റ്റോയിനിസ്, ഷോണ്‍ മാര്‍ഷ് എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!