
ഹൈദരാബാദ്: കേദാര്‍ ജാദവും എം എസ് ധോണിയും മിന്നിയപ്പോള്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 237 രണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രോഹിത്തും ധവാനും കോലിയും റായിഡുവും മടങ്ങിയശേഷം അഞ്ചാം വിക്കറ്റില്‍ 138 റണ്‍സ് അടിച്ചു ചേര്‍ത്ത ധോണി-ജാദവ് സഖ്യമാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. 87 പന്തില്‍സ 81 റണ്‍സുമായി ജാദവും 72 പന്തില്‍ 59 റണ്‍സെടുത്ത ധോണിയും വിജയത്തില്‍ ഇന്ത്യയുടെ അമരക്കാരായി. ഇന്ത്യയുടെ ടോപ് സ്കോററായ കേദാര്‍ ജാദവാണ് കളിയിലെ കേമന്‍. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 236/7, ഇന്ത്യ 48.2 ഓവറില്‍ 240/4.
ഓസീസ് ഇന്നിംഗ്സിന്റെ തനിയാവര്‍ത്തനം പോലെയായിരുന്നു ഇന്ത്യയുടെ ഇന്നിംഗ്സും. സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെത്തിയപ്പോഴെ നേരിട്ട ആദ്യ പന്തില്‍ ശീഖര്‍ ധവാന്‍(0) മടങ്ങി. പിന്നീട് കോലിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ 80 റണ്‍സിലെത്തിച്ചു. 44 റണ്‍സെടുത്ത കോലിയെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് പിന്നാലെ രോഹിത് ശര്‍മയെ(37)കോള്‍ട്ടര്‍നൈലും മടക്കിയതോടെ ഓസീസ് മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന ധോണിയും ജാദവും ഓസീസ് പ്രതീക്ഷകളെ തല്ലിക്കെടുത്തി. ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും അടക്കമാണ് ജാദവ് 81 റണ്‍സടിച്ചത്. ധോണിയുടെ ഇന്നിംഗ്സില്‍ ആറ് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നു. സ്റ്റോയിനസിനെ ബൗണ്ടറി കടത്തി വിജയ റണ്ണെടുത്തും ധോണിയാണ്.
ഹാന്‍ഡ്സ്കോംബിനെ(19) കുല്‍ദീപ് മടക്കിയതിന് ശേഷം കരുതലോടെ കളിച്ച മാക്സ്‌വെല്‍ ഓസീസിനെ 150 കടത്തി. എന്നാല്‍ മാക്സ്‌വെല്ലിനെയും(40), ആഷ്ടണ്‍ ടര്‍ണറെയും(21) മടക്കി ഷമി നല്‍കിയ ഇരട്ടപ്രഹരം ഓസീസിനെ തളര്‍ത്തി. പിന്നീട് അലക്സ് ക്യാരിയും(36 നോട്ടൗട്ട്), നേഥന്‍ കോള്‍ട്ടര്‍നൈലും(28) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഓസീസിന് ഭേദ്ദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 10 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഷമി ബൗളിംഗില്‍ ഇന്ത്യക്കായി തിളങ്ങിയപ്പോള്‍ 60 റണ്‍സ് വഴങ്ങിയാണ് ബുംറ രണ്ട് വിക്കറ്റെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!