ലോകകപ്പിൽ വീണ്ടും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം?, സെമിയിലും ഫൈനലിലും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകൾ ഇങ്ങനെ

Published : Feb 28, 2026, 11:36 AM IST
India vs Pakistan T20 World Cup 2026

Synopsis

ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ മാത്രമേ പാകിസ്ഥാന് സെമിയിലെത്താൻ സാധിക്കൂ.

കൊളംബോ: ടി20 ലോകകപ്പിന്‍റെ സൂപ്പർ-8 പോരാട്ടങ്ങള്‍ നിർണ്ണായകമായ അവസാന മത്സരങ്ങളിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് 1-ൽ നിന്ന് ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് 2-ൽ നിന്ന് ഇംഗ്ലണ്ടും ഇതിനകം സെമി ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഗ്രൂപ്പ് രണ്ടില്‍ പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ് പ്രധാന പോരാട്ടം.

ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ മാത്രമേ പാകിസ്ഥാന് സെമിയിലെത്താൻ സാധിക്കൂ. നിലവിൽ ന്യൂസിലൻഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താൻ പാകിസ്ഥാന് ഏകദേശം 65 റൺസിനെങ്കിലും വിജയിക്കുകയോ, അല്ലെങ്കിൽ 13 ഓവറിനുള്ളിൽ ലക്ഷ്യം മറികടക്കുകയോ വേണം.

ഇരു ടീമുകളും സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും തങ്ങളുടെ സെമി മത്സരങ്ങളിൽ വിജയിക്കുകയും ചെയ്താൽ ലോകകപ്പ് ഫൈനലിൽ ഇന്ത്യ-പാക് പോരാട്ടം നടക്കും. നിലവിലെ സാഹചര്യത്തിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ഫൈനലില്‍ മാത്രമെ സാധ്യതയുള്ളു.

സാങ്കേതികമായി മാത്രം ഇന്ത്യ-പാകിസ്ഥാൻ സെമി ഫൈനല്‍ പോരാട്ടത്തിന് നേരിയൊരു സാധ്യത കൂടി അവശേഷിക്കുന്നുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ സിംബാബ്‌വെ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയമായ മാർജിനിൽ തോൽപ്പിക്കുകയും, ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ കൂറ്റൻ സ്കോറിന് പരാജയപ്പെടുത്തുകയും ചെയ്താൽ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തും. പാകിസ്ഥാൻ തങ്ങളുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കിൽ സെമി ഫൈനലിൽ തന്നെ ഇന്ത്യ-പാക് പോരാട്ടം നടക്കും.

ഇന്ത്യയും പാകിസ്താനും സെമി ഫൈനലിൽ ഏറ്റുമുട്ടുകയാണെങ്കിൽ ആ മത്സരം കൊളംബോയിൽ വെച്ചായിരിക്കും നടക്കുക. എന്നാൽ ഇന്ത്യയുടെ എതിരാളികൾ മറ്റേതെങ്കിലും ടീമാണെങ്കിൽ മത്സരം മുംബൈയിൽ വെച്ചായിരിക്കും നടക്കുകയെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ ഫൈനലിലെത്തിയാൽ ഫൈനൽ വേദിയും കൊളംബോയിലേക്ക് മാറാൻ സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇത് ഒരു ഒന്നൊന്നര ഷോട്ട്, സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീൻ അടിച്ചുതകർത്ത് ഹാരി ബ്രൂക്കിന്‍റെ മാരക സിക്സർ; വീഡിയോ
പിതാവിന്‍റെ ചിതയൊടുങ്ങും മുമ്പെ രാജ്യത്തിനായി കളിക്കാന്‍ റിങ്കു, വിന്‍ഡീസിനെതിരായ ജീവന്‍മരണപ്പോരിനായി ഇന്ത്യൻ ടീമിനൊപ്പം ചേരും