
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം തുടങ്ങി. വ്യാഴാഴ്ച അഹമ്മദാബാദ്, മൊട്ടേറ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന ടെസ്റ്റിന് തുടക്കമാവുക. ഇന്ത്യ 2-1ന് മുന്നിലാണ്. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നാലാം ടെസ്റ്റിനിറങ്ങുന്നത്.
മൊട്ടേറയില്‍ നേടിയ പത്ത് വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അവസാന ടെസ്റ്റില്‍ സമനില നേടിയാലും ഇന്ത്യക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാം. ഇംഗ്ലണ്ടാണെങ്കില്‍ നാണക്കേടില്‍ നിന്ന് കരകയറാനുള്ള ഒരുക്കത്തിലാണ്. കോച്ച് രവി ശാസ്ത്രിയുടെ മേല്‍നോട്ടത്തിലായിരുന്നു ഇന്ത്യയുടെ പരിശീലനം.
ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ എന്നിവര്‍ ഏറെനേരം നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തി. പിങ്ക് പന്തില്‍ പകലും രാത്രിയുമായി നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ രണ്ടാംദിനം പൂര്‍ത്തിയാവും മുന്‍പ് ജയം സ്വന്തമാക്കി. നാട്ടുകാരനായ അക്‌സര്‍ പട്ടേലിന്റെയും ആര്‍ അശ്വിന്റെയും ബൗളിംഗ് കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം.
പിച്ചിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നെങ്കിലും സ്പിന്നര്‍മാരെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും ബിസിസിഐ നാലാം ടെസ്റ്റിനും തയ്യാറാക്കുക. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 227 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 317 റണ്‍സിനും ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!