ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിലെ മാറ്റം നാളെ അറിയാം, ഹാര്‍ദ്ദിക്കും രാഹുല്‍ ചാഹറും പുറത്തേക്കോ ?

By Web TeamFirst Published Oct 9, 2021, 9:55 PM IST
Highlights

ഡോക്ടർമാർ അനുവദിച്ചാൽ അടുത്തയാഴ്ച മുതൽ ഹാർദിക് പന്തെറിയുമെന്ന് രോഹിത് ശർമ്മ വ്യക്തമാക്കിയെങ്കിലും  ഐപിഎൽ യുഎഇ പതിപ്പിലെ ഫോം കൂടി  കണക്കിലെടുത്ത് മുംബൈ ഇന്ത്യൻസ് താരത്തെ ഒഴിവാക്കണോ എന്നാണ് ആലോചന.

മുംബൈ: ടി 20 ലോകകപ്പിനുള്ള(T20 World Cup) ഇന്ത്യൻ ടീമിൽ(Indian Team) മാറ്റം വരുത്തുമോയെന്ന് നാളെ അറിയാം. ഓള്‍ റൗണ്ടര്‍ ഹാർദിക് പണ്ഡ്യയുടേയും(Hardik Pandya) ലെഗ് സ്പിന്നര്‍ രാഹുൽ ചാഹറിന്‍റെയും(Rahul Chahar) കാര്യത്തിൽ തലപുകയ്ക്കുകയാണ് സെലക്ടർമാർ. ടീം ഉപദേഷ്ടാവ് എം എസ് ധോണിയുടെ(MS Dhoni) നിർദേശങ്ങളും സെലക്ട‍ർമാ‍ർ പരിഗണിച്ചേക്കും.

ടി20 ലോകകപ്പിനുള്ള ടീമുകളെ കഴിഞ്ഞമാസം തന്നെ ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് ബോർഡുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒക്ടോബർ പത്തിനുള്ളിൽ മാറ്റം വരുത്താൻ ഐസിസി അനുമതിയുണ്ട്. ഇതനുസരിച്ചാണ് ഇന്ത്യൻ സെലക്ടർമാരും അന്തിമ ചർച്ചയിലേക്ക് കടക്കുന്നത്.

ഐപിഎല്ലില്‍ തീര്‍ത്തും നിറം മങ്ങിയ ഹാർ‍ദിക് പണ്ഡ്യ, രാഹുൽ ചാഹർ എന്നിവരുടെ സ്ഥാനങ്ങളുടെ കാര്യമാണ് സംശയത്തിലുള്ളത്. മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാരെ മാത്രം ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാർ ഹാർദിക് പണ്ഡ്യ എല്ലാ കളിയിലും നാല് ഓവർവീതം എറിയുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഹാർദിക് ഐപിഎല്ലിൽ പന്തെടുത്തതേയില്ല. ഡോക്ടർമാർ അനുവദിച്ചാൽ അടുത്തയാഴ്ച മുതൽ ഹാർദിക് പന്തെറിയുമെന്ന് രോഹിത് ശർമ്മ വ്യക്തമാക്കിയെങ്കിലും  ഐപിഎൽ യുഎഇ പതിപ്പിലെ ഫോം കൂടി  കണക്കിലെടുത്ത് മുംബൈ ഇന്ത്യൻസ് താരത്തെ ഒഴിവാക്കണോ എന്നാണ് ആലോചന.

Also Read:ടി20 ലോകകപ്പിനുള്ള പാക് ടീമില്‍ വീണ്ടും മാറ്റം; ഷൊയൈബ് മാലിക് തിരിച്ചെത്തി

ഹ‍ർദിക്കിന് പകരം ബൗളിംഗ് ഓൾറൗണ്ടറായി ഷാർദുൽ താക്കൂറിനെ പരിഗണിച്ചേക്കും. അവസാന മത്സരങ്ങളിൽ മുംബൈ ടീമിൽ പോലും ഇടംനേടാതിരുന്ന രാഹുൽ ചാഹറിന് പകരം ബാംഗ്ലൂർ സ്പിന്നർ യുസ്‍വേന്ദ്ര ചഹലിനെ പരിഗണിക്കണമെന്നാണ് മറ്റൊരു നിർദേശം. ഭുവനേശ്വർ കുമാറിന് നേരിയ പരിക്കുണ്ടെങ്കിലും  ടീമിൽ തുട‍ർന്നേക്കും.

Also Read:ഐപിഎല്‍ 2021: സിഎസ്‌കെ ജേഴ്‌സിയില്‍ 'തല' ഇനിയുമെത്തുമോ? ധോണിയുടെ കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ്!

സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ അവസാന മത്സരങ്ങളിൽ ഫോം വീണ്ടെടുത്തതോടെ മാറ്റത്തിന് സാധ്യതയില്ല. നിലവിലെ ടീമിൽ നിന്ന് ആരെയും ഒഴിവാക്കാതെ രണ്ടോമൂന്നോ താരങ്ങളെ അധികം ഉൾപ്പെടുത്താനുള്ള സാധ്യതയും സെലക്ഷൻ കമ്മിറ്റി പരിഗണിക്കുന്നുണ്ട്.

click me!