'ടീമില്‍ ഞാൻ സര്‍വാധികാരിയല്ല', ശശി തരൂരിന്‍റെ പ്രധാനമന്ത്രി പരാമര്‍ശത്തോട് പ്രതികരിച്ച് ഗംഭീര്‍

Published : Jan 22, 2026, 03:37 PM IST
Shashi Tharoor and Gautam Gambhir

Synopsis

ഇന്നലെ നാഗ്പൂരില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം കാണാന്‍ ശശി തരൂരുമെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം ഗൗതം ഗംഭീറുമായി കൂടിക്കാഴ്ച നടത്തിയത്.

നാഗ്പൂര്‍: പ്രധാനമന്ത്രി കഴിഞ്ഞാലുള്ള ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇന്ത്യൻ കോച്ചെന്ന ശശി തരൂരിന്‍റെ എക്സ് പോസ്റ്റിന് മറുപടിയുമായി ഇന്ത്യൻ ടീം പരീശീലകനായ ഗൗതം ഗംഭീര്‍. ശശി തരൂരിന്‍റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ ഗംഭീര്‍ കോച്ചിന് ഇന്ത്യൻ ടീമില്‍ അങ്ങനെ സര്‍വാധികാരങ്ങളുണ്ടെന്നത് വെറും തോന്നലാണെന്നും വ്യക്തമാക്കി.

ഒരുപാട് നന്ദി ഡോ.ശശി തരൂര്‍, എല്ലാ പൊടിപടലങ്ങളും അടങ്ങിക്കഴിയുമ്പോള്‍ കോച്ചിന് സര്‍വാധികാരങ്ങളുണ്ടെന്ന തോന്നലിന് പിന്നിലെ സത്യവും വസ്തുതയും പുറത്തുവരും. അതുവരെ, ഏറ്റവും മികച്ചവരുമായി എന്നെ താരതമ്യം ചെയ്യുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നുവെന്നായിരുന്നു ഗംഭീറിന്‍റെ മറുപടി. 

 

ഇന്നലെ നാഗ്പൂരില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം കാണാന്‍ ശശി തരൂരുമെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം ഗൗതം ഗംഭീറുമായി കൂടിക്കാഴ്ച നടത്തിയത്.തന്‍റെ പഴയകാല സുഹൃത്താണ് ഗംഭീറെന്നും പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും തരൂര്‍ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ''നാഗ്പൂരില്‍ വച്ച് എന്റെ പഴയ സുഹൃത്ത് ഗൗതം ഗംഭീറുമായി ഏറെനേരം സംസാരിച്ചു. പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. എന്നിട്ടും അദ്ദേഹം ഒട്ടും പതറാതെ ശാന്തനായി തന്‍റെ പാതയില്‍ മുന്നോട്ട് പോകുന്നു. അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തേയും നേതൃപാടവത്തേയും അഭിനന്ദിക്കുന്നു. അദ്ദേത്തിന് എല്ലാവിധ ആശംസകളും" എന്നായിരുന്നു തരൂരിന്‍റെ വാക്കുകള്‍.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 48 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജുവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുമോ? ഇഷാന്‍ കിഷനും പേടിക്കണം, ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20ക്കുള്ള സാധ്യതാ ഇലവന്‍
44 റണ്‍സിനിടെ കേരളത്തിന് നഷ്ടമായത് 8 വിക്കറ്റുകള്‍; രഞ്ജി ട്രോഫിയില്‍ ഛണ്ഡിഗഢിന് മേല്‍ക്കൈ