IPL 2022: സീസണിലെ കോലിയുടെ ആദ്യ ഫിഫ്റ്റി, ആഘോഷമാക്കി അനുഷ്ക

Published : Apr 30, 2022, 06:16 PM IST
IPL 2022: സീസണിലെ കോലിയുടെ ആദ്യ ഫിഫ്റ്റി, ആഘോഷമാക്കി അനുഷ്ക

Synopsis

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി ആയിരുന്നെങ്കിലും ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നേടിയ അര്‍ധസെഞ്ചുറി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും ആഘോഷമാക്കി. കോലി അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ആവേശത്തോടെ അലറിവിളിച്ച അനുഷ്കയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) സസണിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോലിയുടെ(Virat Kohli) പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മാന്യമായ സ്കോറിലെത്തിച്ചത്.  ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ നഷ്ടമായിരുന്നെങ്കിലും കോലിയും രജത് പാട്ടീദാറും തമ്മിലുള്ള 99 റണ്‍സ് കൂട്ടുകെട്ടാണ് ബാംഗ്ലൂകിന്‍റെ മികച്ച സ്കോറിനുള്ള അടിത്തറയിട്ടത്.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി ആയിരുന്നെങ്കിലും ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നേടിയ അര്‍ധസെഞ്ചുറി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും ആഘോഷമാക്കി. കോലി അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ആവേശത്തോടെ അലറിവിളിച്ച അനുഷ്കയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഗുജറാത്തിനെതിരെ പതിമൂന്നാം ഓവറില്‍ മുഹമ്മദ് ഷമിക്കെതിരെ സിംഗിളെടുത്താണ് കോലി 45 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ കോലിയെ ഇന്ത്യന്‍ ടീമിലെ സഹതാരമായ മുഹമ്മദ് ഷമി അഭിനന്ദിക്കുകയും ചെയ്തു. ഐപിഎല്ലില്‍ 15 ഇന്നിംഗ്സുകള്‍ക്ക് ശേഷമാണ് കോലി ഒരു അര്‍ധസെഞ്ചുറി നേടുന്നത്. 2009-2010- സീസണില്‍ 18 മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടാതിരുന്നതാണ് കോലിയുടെ ഏറ്റവും മോശം പ്രകടനം.

ഗുജറാത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ വിരാട് കോലിയുടെ രജത് പാട്ടീദാറിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. കോലി 53 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ പാട്ടീദാര്‍ 32 പന്തില്‍ 52 റണ്‍സ് നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നില്ല', യാന്‍സനെ ബൗണ്ടറി കടത്തിയ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട് രവി ശാസ്ത്രി
ഇന്ത ആട്ടം പോതുമാ ഗംഭീറേ? സമ്മർദത്തെ ഗ്യാലറിയിലെത്തിച്ച് സഞ്ജു സാംസണ്‍