IPL 2022: 'പന്ത്' കളിയില്‍ റിഷഭ് പന്തിനെ വെള്ളം കുടിപ്പിച്ച് പോണ്ടിംഗിന്‍റെ മകന്‍ ഫ്ലെച്ചര്‍

Published : May 04, 2022, 07:54 PM IST
IPL 2022: 'പന്ത്'  കളിയില്‍ റിഷഭ് പന്തിനെ വെള്ളം കുടിപ്പിച്ച് പോണ്ടിംഗിന്‍റെ മകന്‍ ഫ്ലെച്ചര്‍

Synopsis

രണ്ട് സുഹൃത്തുക്കള്‍ ഫുട്ബോള്‍ കളിക്കുന്നു എന്നാണ് വീഡിയോക്ക് ഡല്‍ഹി ടീം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഫ്ലെച്ചര്‍ പോണ്ടിംഗും റിഷഭ് പന്തും ഒരുമിച്ച് കളിക്കുന്നത് അധികമൊന്നും കാാണാന്‍ നമുക്ക് കിട്ടാറില്ല എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി ക്യാപിറ്റല്‍സ് എഴുതി.

മുംബൈ: ഐപിഎല്ലില്‍(IPL 2022) ഒമ്പത് കളികളില്‍ എട്ട് പോയന്‍റുമായി പ്ലേ ഓഫ് പ്രതീക്ഷ നിലിനിര്‍ത്തുന്നുവെങ്കിലും റിഷഭ് പന്തിന്(Rishabh Pant) കീഴില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) കഴിഞ്ഞ സീസണിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ഇതുവരെ ആയിട്ടില്ല. ഇതിനിടെ രാജസ്ഥാന്‍ റോയല്‍സിനെതിരായ നോ ബോള്‍ വിവാദവും ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന്‍റെ പക്വതയില്ലായ്മയും ബാറ്റിംഗ് ഫോമുമെല്ലാം ചര്‍ച്ചയാവുകയും ചെയ്തു.

എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് റിഷഭ് പന്ത്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയില്‍ പരിശീലകന്‍ റിക്കി പോണ്ടിംഗിന്‍റെ(Ricky Ponting) മകന്‍ ഫ്ലെച്ചര്‍ പോണ്ടിംഗുമൊത്ത് ഫുട്ബോള്‍ കളിക്കുന്ന തിരക്കിലാണ് റിഷഭ് പന്ത്.  

രണ്ട് സുഹൃത്തുക്കള്‍ ഫുട്ബോള്‍ കളിക്കുന്നു എന്നാണ് വീഡിയോക്ക് ഡല്‍ഹി ടീം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഫ്ലെച്ചര്‍ പോണ്ടിംഗും റിഷഭ് പന്തും ഒരുമിച്ച് കളിക്കുന്നത് അധികമൊന്നും കാാണാന്‍ നമുക്ക് കിട്ടാറില്ല എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി ക്യാപിറ്റല്‍സ് എഴുതി.

സീസണില്‍ ഇതുവരെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ റിഷഭ് പന്തിനായിട്ടില്ല. ഒമ്പത് മത്സരങ്ങളില്‍ 234 റണ്‍സടിച്ചുവെങ്കിലും ഒറ്റ അര്‍ധസെഞ്ചുറി പോലും ഇത്തവണ പന്തിന്‍റെ പേരിലില്ല. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് പുറത്താവുന്നുവെന്ന ആക്ഷേപവും പന്തിനെതിരെയുണ്ട്.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ 44 റണ്‍സടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും ടീമിലെ ജയത്തിലെത്തിക്കാന്‍ പന്തിനായിരുന്നില്ല. ആറ് റണ്‍സിനാമ് മത്സരം ഡല്‍ഹി തോറ്റത്. നിലവില്‍ ഒമ്പത് കളികളില്‍ എട്ടു പോയന്‍റുള്ള ഡല്‍ഹിക്ക് പ്ലേ ഓഫിലെത്താന്‍ ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും നിര്‍ണായകമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിന് പുറത്തിരിക്കാം, ഇഷാന്‍ കിഷന്‍ ഓപ്പണറാകും; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ