IPL 2022: ഗില്ലടിച്ചു, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് 172 റണ്‍സ് വിജയലക്ഷ്യം

Published : Apr 02, 2022, 09:18 PM IST
IPL 2022: ഗില്ലടിച്ചു, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് 172 റണ്‍സ് വിജയലക്ഷ്യം

Synopsis

ആദ്യം ഹാര്‍ദിക്കിനെയും പിന്നിട് ഡേവിഡ് മില്ലറെയും ഒരറ്റത്ത് നിര്‍ത്തി ശുഭ്മാന്‍ ഗില്‍ അടിച്ചുതകര്‍ത്തതോടെ ഗുജറാത്ത് സ്കോര്‍ ബോര്‍ഡ് കുതിച്ചു. പതിനാലാം ഓവറില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ(27 പന്തില്‍ 31) നഷ്ടമായത് ഗുജറാത്തിന്‍റെ സ്കോറിംഗിനെ ബാധിച്ചില്ല.

പൂനെ: ഐപിഎല്ലില്‍ (IPL 2022) ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് (GT vs DC) മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 46 പന്തില്‍ 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ആണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.

തുടക്കത്തില്‍ തിരിച്ചടി, പിന്നെ എല്ലാം ശുഭം

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഗുജറാത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ മാത്യു വെയ്ഡിനെ(1) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് മുസ്തഫിസുര്‍ റഹ്മാനാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാം വിക്കറ്റില്‍ വിജയ് ശങ്കറും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഗുജറാത്തിനെ 44 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ കുല്‍ദീപ് യാദവിനെ കൊണ്ടുവന്ന റിഷഭ് പന്തിന്‍റെ തന്ത്രം ഫലിച്ചു. ആദ്യ പന്തില്‍ തന്നെ വിജയ് ശങ്കറെ മടക്കി കുല്‍ദീപ് ഗുജറാത്തിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. 20 പന്തില്‍ 13 റണ്‍സായിരുന്നു ശങ്കറിന്‍റെ നേട്ടം.

ശങ്കറിന് പകരം ഹാര്‍ദിക് ക്രീസിലെത്തിയെങ്കിലും ഗുജറാത്തിന്‍റെ സ്കോറിംഗ് നിരക്ക് ഉയര്‍ത്താനായില്ല. 10 ഓവര്‍ പിന്നിടുമ്പോള്‍ 66 റണ്‍സ് മാത്രമായിരുന്നു ഗുജറാത്ത് സ്കോര്‍ ബോര്‍ഡില്‍. എന്നാല്‍ ആദ്യം ഹാര്‍ദിക്കിനെയും പിന്നിട് ഡേവിഡ് മില്ലറെയും ഒരറ്റത്ത് നിര്‍ത്തി ശുഭ്മാന്‍ ഗില്‍ അടിച്ചുതകര്‍ത്തതോടെ ഗുജറാത്ത് സ്കോര്‍ ബോര്‍ഡ് കുതിച്ചു. പതിനാലാം ഓവറില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ(27 പന്തില്‍ 31) നഷ്ടമായത് ഗുജറാത്തിന്‍റെ സ്കോറിംഗിനെ ബാധിച്ചില്ല.

എന്നാല്‍ പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ ഗില്ലിനെ വീഴ്ത്തി ഖലീല്‍ അഹമ്മദ് ഗുജറാത്തിനെ പിടിച്ചുകെട്ടി. 46 പന്തില്‍ 84 റണ്‍സടിച്ച ഗില്‍ നാല് സിക്സും ആറ് ഫോറും പറത്തി. ഗില്‍ പുറത്തായശേഷം അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറും(15 പന്തില്‍ 20*), രാഹുല്‍ തിവാട്ടിയയും(8 പന്തില്‍ 14) നടത്തിയ പോരാട്ടം ഗുജറാത്തിന് 170 റണ്‍സിലെത്തിച്ചു. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് രണ്ടും കുല്‍ദീപ് യാദവും മുസ്തഫിസുര്‍ റഹ്മാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ്: Prithvi Shaw, Tim Seifert, Mandeep Singh, Rishabh Pant(w/c), Lalit Yadav, Rovman Powell, Shardul Thakur, Axar Patel, Kuldeep Yadav, Khaleel Ahmed, Mustafizur Rahman.

ഗുജറാത്ത് ടൈറ്റന്‍സ്:Shubman Gill, Matthew Wade(w), Vijay Shankar, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar Sadarangani, Rashid Khan, Lockie Ferguson, Varun Aaron, Mohammed Shami.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര