പവർ പ്ലേയിൽ പിടിമുറുക്കി ചെന്നൈ; ഹിറ്റ്മാന് നാണക്കേടിന്റെ റെക്കോർഡ് 

Published : Mar 23, 2025, 08:08 PM IST
പവർ പ്ലേയിൽ പിടിമുറുക്കി ചെന്നൈ; ഹിറ്റ്മാന് നാണക്കേടിന്റെ റെക്കോർഡ് 

Synopsis

ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ രോഹിത് ശർമ്മ റൺസൊന്നും നേടാനാകാതെ പുറത്തായി. 

ചെന്നൈ: ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പർ കിംഗ്സ് - മുംബൈ ഇന്ത്യസ് പോരാട്ടത്തിൽ ഒന്നാം ഇന്നിംഗ്സ് പവർ പ്ലേ പൂർത്തിയായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് പവർ പ്ലേയിൽ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും റയാൻ റിക്കെൽട്ടന്റെയും വിൽ ജാക്സിന്റെയും വിക്കറ്റുകളാണ് ചെന്നൈ തുടക്കത്തിൽ തന്നെ വീഴ്ത്തിയത്. 

ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ രോഹിത് ശർമ്മ മടങ്ങി. ഖലീൽ അഹമ്മദിന്റെ പന്തിനെ ഫ്ലിക്ക് ചെയ്യാനുള്ള രോഹിത്തിന്റെ ശ്രമം മിഡ് വിക്കറ്റിൽ ശിവം ദുബെയുടെ കൈകളിൽ അവസാനിച്ചു. മൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ റിക്കെൽട്ടനെയും ചെന്നൈ മടക്കിയയച്ചു. രണ്ട് വിക്കറ്റുകളും ഖലീൽ അഹമ്മദ് തന്നെയാണ് സ്വന്തമാക്കിയത്. 5-ാം ഓവറിൽ വിൽ ജാക്സിനെ കറക്കി വീഴ്ത്തി രവിചന്ദ്രൻ അശ്വിൻ ചെന്നൈ ആരാധകരെ ആവേശത്തിലാക്കി. പവർ പ്ലേ പൂർത്തിയായപ്പോൾ മുംബൈ 3 വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലാണ്. 19 റൺസുമായി സൂര്യകുമാർ യാദവും 8 റൺസുമായി തിലക് വർമ്മയുമാണ് ക്രീസിൽ. 

നേരത്തെ, നേരിട്ട നാലാം പന്തിൽ റൺസൊന്നും നേടാനാകാതെയാണ് രോഹിത് ശർമ്മ പുറത്തായത്. ഇത് രോഹിത്തിന് നാണക്കേടിന്റെ റെക്കോർഡ് സമ്മാനിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയിൽ രോഹിത് ശർമ്മ, ദിനേഷ് കാർത്തിക്, ഗ്ലെൻ മാക്സ്വെൽ എന്നിവർക്കൊപ്പമെത്തി. മൂവരും 18 തവണയാണ് പൂജ്യത്തിന് പുറത്തായത്. 

READ MORE: സഞ്ജുവിന്റെയും ജുറെലിന്റെയും പോരാട്ടം പാഴായി; സൺറൈസേഴ്സിനോട് പൊരുതിത്തോറ്റ് രാജസ്ഥാൻ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'കഴിവുള്ള താരങ്ങള്‍ പുറത്തുണ്ടെന്ന് സഞ്ജു ഓര്‍ക്കുന്നത് നല്ലതാണ്'; കടുത്ത വിമര്‍ശനവുമായി ചേതേശ്വര്‍ പൂജാര
സഞ്ജു തെറിക്കും, പാകിസ്ഥാനെതിരെ അഭിഷേക് ശര്‍മ ഓപ്പണ്‍ ചെയ്‌തേക്കും; ടീമിനൊപ്പം കൊളംബോയിലേക്ക് യാത്ര തിരിച്ചു