വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തി; ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ വൈഭവിന് പിന്നാലെ ആ‍ർസിബി നായകൻ

Published : Apr 13, 2026, 08:38 AM IST
Prasidh Krishna GT

Synopsis

വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തിയപ്പോള്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ സൂപ്പര്‍ സണ്‍ഡേ പോരാട്ടങ്ങളില്‍ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസും, മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ആധികാരിക വിജയം നേടിയതോടെ പോയിന്‍റ് പട്ടികയിലും വ്യക്തിഗത നേട്ടങ്ങളിലും മാറ്റം. വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തിയപ്പോള്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.

ഇന്നലെ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണയാണ് വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനുള്ള പർപ്പിൾ ക്യാപ്പിന്‍റെ പുതിയ അവകാശി. 10 വിക്കറ്റുമായാണ് പ്രസിദ്ധ് ഒന്നാമതെത്തിയത്. രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ രവി ബിഷ്ണോയ് 9 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് പേസര്‍ അൻഷുൽ കംബോജ് 8 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ലക്നൗ പേസര്‍ പ്രിൻസ് യാദവ് ആര്‍സിബി പേസര്‍ഡ ജേക്കബ് ഡഫി എന്നിവര്‍ 6 വിക്കറ്റുകൾ വീതം നേടി നാലാമതാണ്.

റണ്‍വേട്ടക്കാരിലെ ഒന്നാമനാവാനുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിക്ക് വെല്ലുവിളിയായി ആര്‍സിബി നായകന്‍ രജത് പാട്ടിദാർ എത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. വൈഭവ് സൂര്യവംശി 200 റൺസുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമനാണെങ്കിലും മുംബൈ ഇന്ത്യൻസിനെതിരെ 20 പന്തിൽ 53 റൺസ് അടിച്ചുകൂട്ടിയ ആർസിബി നായകൻ രജത് പാട്ടിദാർ 195 റൺസുമായി തൊട്ടുപിന്നിലുണ്ട്. 184 റണ്‍സുമായി ഹൈദരാബാദിന്‍റെ ഹെൻറിച്ച് ക്ലാസൻ, രാജസ്ഥാന്‍റെ യശസ്വി ജയ്‌സ്വാൾ(183), ആര്‍സിബിയുടെ വിരാട് കോലി(179) എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. ധ്രുവ് ജുറെല്‍(176), ജോസ് ബട്‌ലര്‍(176), സമീര്‍ റിസ്‌വി(166), ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ (165 റൺസ്) ഒൻപതാം സ്ഥാനത്താണ്. അംഗ്രിഷ് രഘുവംശി(155) ആണ് പത്താമത്. നാലു മത്സരങ്ങളില്‍ 137 റണ്‍സടിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ പതിമൂന്നാം സ്ഥാനത്താണ്.

മുംബൈയെ 18 റൺസിന് പരാജയപ്പെടുത്തിയ ആർ.സി.ബി 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ തുടർച്ചയായ രണ്ടാം ജയം നേടിയ ഗുജറാത്ത് ടൈറ്റൻസ് ഏഴാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. തുടർച്ചയായ മൂന്നാം തോല്‍വിയോടെ മുംബൈ എട്ടാം സ്ഥാനത്തേക്ക് വീണപ്പോള്‍ ചെന്നൈ ഒമ്പതാം സ്ഥാനത്തും കൊല്‍ക്കത്ത പത്താമതുമാണ്. രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തുളള പട്ടികയില്‍ പഞ്ചാബാണ് രണ്ടാമത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടേബിൾ ടോപ്പർമാരായ രാജസ്ഥാൻ റോയൽസിനെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹാർദിക് പുറത്തായത് തുള്ളിച്ചാടി ആഘോഷിച്ച് സഹോദരൻ ക്രുനാൽ പാണ്ഡ്യ; കലിപ്പിച്ച് മുംബൈ നായകൻ- വീഡിയോ
രാജസ്ഥാൻ ടീം മാനേജർ ഡഗ് ഔട്ടില്‍ ഫോൺ ഉപയോഗിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ, കാരണം ഗുരുതര ആരോഗ്യപ്രശ്നമെന്ന് സൂചന