ഐസിസി ഏകദിന റാങ്കിംഗ്: ബുമ്രക്ക് ഒന്നാം സ്ഥാനം നഷ്ടമായി, കോലിക്കും തിരിച്ചടി

Published : Jul 20, 2022, 05:23 PM IST
ഐസിസി ഏകദിന റാങ്കിംഗ്: ബുമ്രക്ക് ഒന്നാം സ്ഥാനം നഷ്ടമായി, കോലിക്കും തിരിച്ചടി

Synopsis

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ പതിമൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ചാഹല്‍ ഏഴ് വിക്കറ്റെടുത്തപ്പോള്‍ പാണ്ഡ്യ ആറ് വിക്കറ്റും 100 റണ്‍സും നേടി തിളങ്ങിയിരുന്നു.

ദുബായ്: ഇംഗ്ലണ്ടിനെതിരായ (ENGvIND) ഏകദിന പരമ്പര സ്വന്തമാക്കിയെങ്ഗിലും ഐസിസി ഏകദിന റാങ്കിംഗില്‍  (ICC ODI Ranking) ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ബുമ്രക്ക് അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ബാറ്റിംഗ് റാങ്കിംഗിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്ന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്താണ്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹല്‍ നാലു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് കയറി.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ പതിമൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ചാഹല്‍ ഏഴ് വിക്കറ്റെടുത്തപ്പോള്‍ പാണ്ഡ്യ ആറ് വിക്കറ്റും 100 റണ്‍സും നേടി തിളങ്ങിയിരുന്നു. അതേസമയം, ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ നാലു സ്ഥാനം താഴേക്കിറങ്ങി ആദ്യ 10ല്‍ നിന്ന് പുറത്തായി.

രോഹിത് ശര്‍മയ്ക്ക് ശേഷം ആര് ഇന്ത്യന്‍ ടീമിനെ നയിക്കും? ഭാവി നായകനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ റിഷഭ് പന്ത് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 52-ാം സ്ഥാനത്തെത്തിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗ് റാങ്കിംഗില്‍ 42-ാമതാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ഡസ്സന്‍ മൂന്നാം സഥാനത്തേക്ക് ഉയര്‍ന്നു. പാക്കിസ്ഥാന്‍റെ ഇമാമുള്‍ ഹഖാണ് രണ്ടാം സ്ഥാനത്ത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്