'ഓസീസിനെതിരെ ആക്രമണം തന്നെ മുഖ്യായുധം'; വെല്ലുവിളി ഏറ്റെടുത്ത് ജെമീമ റോഡ്രിഗസ്

Published : Jun 27, 2026, 01:24 AM IST
JEMIMAH RODRIGUES

Synopsis

വനിതാ ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിക്കാൻ പ്രതിരോധം വെടിഞ്ഞ് ആക്രമണാത്മകമായി കളിക്കണമെന്ന് ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്. സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കാൻ ഈ വിജയം അനിവാര്യമാണെന്നും, ഓസീസിനെതിരെ ആധിപത്യം സ്ഥാപിക്കാൻ ടീം തയ്യാറാണെന്നും ജെമീമ പറഞ്ഞു.

ലണ്ടന്‍: വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണ്ണായക മത്സരത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പും നിര്‍ദ്ദേശവുമായി താരം ജെമീമ റോഡ്രിഗസ്. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കണമെങ്കില്‍ പ്രതിരോധം വെടിഞ്ഞ് ആക്രമണാത്മകമായി കളിക്കണമെന്ന് ജെമീമ പറഞ്ഞു. സെമിഫൈനല്‍ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഈ വിജയം അനിവാര്യമാണ്.

ഓസ്ട്രേലിയയെപ്പോലൊരു മികച്ച ടീമിനെ നേരിടുമ്പോള്‍ പ്രതിരോധ ശൈലി ഒട്ടും ഗുണം ചെയ്യില്ലെന്ന് ജെമീമ ചൂണ്ടിക്കാട്ടി. 'ഓസ്ട്രേലിയ ഒരിക്കലും നമ്മളെ നിലയുറപ്പിക്കാന്‍ അനുവദിക്കില്ല. അവര്‍ എപ്പോഴും ആക്രമണോത്സുകരാണ്. അവരെ നേരിടണമെങ്കില്‍ നമ്മളും അതേ തീവ്രതയോടെ കളിക്കണം. മത്സരം അവരുടെ കൈകളിലേക്ക് വിട്ടുകൊടുക്കാതെ നമ്മള്‍ ആധിപത്യം സ്ഥാപിക്കണം. ഈ വെല്ലുവിളിയെ നമ്മുടെ ടീം ആസ്വദിക്കാറുണ്ട്,' ജെമീമ പറഞ്ഞു.

ലക്ഷ്യം സെമിഫൈനല്‍

കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റിന് വിജയിച്ചതോടെ ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. ഓസീസിനെതിരായ മത്സരത്തിലും ഇതേ പോസിറ്റീവ് മനോഭാവം തുടരാനാണ് ടീമിന്റെ തീരുമാനം.

ജെമീമ തുടര്‍ന്നു... 'ഷഫാലി വര്‍മയും രേണുക സിംഗും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഓസീസിനെതിരെ കളിച്ചുള്ള വലിയ അനുഭവപരിചയമുണ്ട്. പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുക എന്നതാണ് പ്രധാനം. ആത്മവിശ്വാസത്തോടെയും ആക്രമണോത്സുകതയോടെയും കളിച്ചാല്‍ വിജയം നമ്മളോടൊപ്പമുണ്ടാകും.' ജെമീമ കൂട്ടിച്ചേര്‍ത്തു. 2020-ലെ സിഡ്‌നി വിജയത്തിന് ശേഷം ലോകകപ്പില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ കണക്ക് തിരുത്താനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വൈഭവ് സൂര്യവംശിയെ തഴഞ്ഞതില്‍ രൂക്ഷ വിമര്‍ശനം; തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍
രണ്ട് മത്സരങ്ങളില്‍ വഴങ്ങിയത് 125 റണ്‍സ്! ടി20 ക്രിക്കറ്റില്‍ പ്രസിദ്ധിന് നാണക്കേടിന്റെ റെക്കോര്‍ഡ്