ഇതിഹാസങ്ങളെ പിന്നിലാക്കി റൂട്ടിന്‍റെ റണ്‍വേട്ട, മറികടന്നത്, ഗവാസ്കര്‍, കോലി, സ്മിത്ത്, പോണ്ടിംഗ് എന്നിവരെ

Published : Jul 05, 2022, 11:34 PM ISTUpdated : Jul 05, 2022, 11:37 PM IST
ഇതിഹാസങ്ങളെ പിന്നിലാക്കി റൂട്ടിന്‍റെ റണ്‍വേട്ട, മറികടന്നത്, ഗവാസ്കര്‍, കോലി, സ്മിത്ത്, പോണ്ടിംഗ് എന്നിവരെ

Synopsis

2535 റണ്‍സടിച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്. സച്ചിനെയും മറികടന്ന് ഒന്നാമനാവാന്‍ റൂട്ടിന് ഇനി വേണ്ടത് വെറും 26 റണ്‍സ് മാത്രവും.

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അപരാജിത സെഞ്ചുറിയുമായി ഇംഗ്ലണ്ടിന്‍റെ വിജയശില്‍പിയായതിനൊപ്പം ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ട് പിന്നിലാക്കിയത് ഇതിഹാസ താരങ്ങളെ. രണ്ടാം ഇന്ന്നിംഗ്സില്‍ 143 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ട് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ബാറ്ററായി. 2012 മുതല്‍ കളിച്ച 25 ടെസ്റ്റില്‍ നിന്ന് 62.72 ശരാശരിയില്‍ 2509 റണ്‍സാണ് 31കാരനായ റൂട്ട് ഇതുവരെ അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരായ 38 ടെസ്റ്റില്‍ നിന്ന് 2483 റണ്‍സടിച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കറെയാണ് റൂട്ട് ഇന്ന് പിന്നിലാക്കിയത്.

2535 റണ്‍സടിച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്. സച്ചിനെയും മറികടന്ന് ഒന്നാമനാവാന്‍ റൂട്ടിന് ഇനി വേണ്ടത് വെറും 26 റണ്‍സ് മാത്രവും. ഇന്ത്യക്കെതിരെ റൂട്ട് നേടുന്ന ഒമ്പതാമത്തെ സെഞ്ചുറിയാണ് ഇന്ന് എഡ്ജ്ബാസ്റ്റണിലേത്. ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തം പേരിലാക്കി. ഇന്ത്യക്കെതിരെ കളിച്ച 29 ടെസ്റ്റില്‍ നിന്ന് എട്ട് സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയാണ് റൂട്ട് ഇന്ന് പിന്നിലാക്കിയത്.

ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി

ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ പോണ്ടിംഗിന് തൊട്ടു പിന്നിലുണ്ട് റൂട്ട്. 2555 റണ്‍സാണ് പോണ്ടിംഗ് നേടിയതെങ്കില്‍ 2509 റണ്‍സ് നേടിയിട്ടുള്ള റൂട്ട് 46 റമ്‍സ് മാത്രം പുറകിലാണ്.

കരിയറിലെ 28-ാം ടെസ്റ്റ് സെഞ്ചുറി നേടിയതോടെ ഫാബ് ഫോറിലെ(സ്മിത്ത്, കോലി വില്യംസണ്‍, റൂട്ട്) സെഞ്ചുറി നേട്ടയില്‍ കോലിയെയും സ്മിത്തിനെയും പിന്തള്ളി റൂട്ട് ഒന്നാമനായി. കോലിക്കും സ്മിത്തിനും 27 സെഞ്ചുറികള്‍ വീതമാണുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലും ഒരുക്കിയ കെണിയില്‍ രവീന്ദ്ര ജഡേജ വീണു; ഏകദിനത്തിന് ശേഷം രഞ്ജി ട്രോഫിയിലും നിരാശ
കരയ്ക്ക് ഇരുത്തിയവർക്ക് ബാറ്റുകൊണ്ട് മറുപടി; റിങ്കു സിങ് ദ ഫിനിഷർ