'എന്‍റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരം വരും'; ടി20യിൽ ചരിത്രമെഴുതിയതിന് പിന്നാലെ ബട്‌ലർ

Published : Aug 06, 2026, 12:44 PM IST
Jos Buttler-Vaibhav Sooryavanshi

Synopsis

കഴിഞ്ഞ കുറച്ചുകാലമായി ഫോം കണ്ടെത്താനാവാതെ വിമർശനങ്ങൾ നേരിട്ട ബട്‌ലര്‍ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. മത്സരശേഷം സ്കൈ സ്‌പോർട്സിനോട് സംസാരിക്കവെയാണ് വൈഭവ് തന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനിടയുണ്ടെന്ന് ബട്‌ലര്‍ തുറന്നു പറഞ്ഞത്.

ലണ്ടൻ: ടി20 ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോസ് ബട്‌ലർ. എന്നെങ്കിലും തന്‍റെ ഈ റെക്കോർഡ് തകരുമെന്നും അത് മിക്കവാറും ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയായിരിക്കുമെന്നും ബട്‌ലർ പറഞ്ഞു. ദി ഹണ്ട്രഡ് ലീഗിൽ വെൽഷ് ഫെയറിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്‍റ്സിന് വേണ്ടി വെടിക്കെട്ട് അർധസെഞ്ചുറി (27 പന്തിൽ പുറത്താവാതെ 51) കുറിച്ചാണ് ബട്‌ലർ റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ പേരിലുണ്ടായിരുന്ന 14,803 റൺസ് എന്ന നേട്ടം മറികടന്ന ബട്‌ലർ 14,833 റണ്‍സുമായാണ് ഒന്നാമനായത്.

കഴിഞ്ഞ കുറച്ചുകാലമായി ഫോം കണ്ടെത്താനാവാതെ വിമർശനങ്ങൾ നേരിട്ട ബട്‌ലര്‍ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. മത്സരശേഷം സ്കൈ സ്‌പോർട്സിനോട് സംസാരിക്കവെയാണ് വൈഭവ് തന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനിടയുണ്ടെന്ന് ബട്‌ലര്‍ തുറന്നു പറഞ്ഞത്. ക്രിക്കറ്റിൽ കാര്യങ്ങൾ എത്ര വേഗത്തിലാണ് മാറുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ ഫോമില്ലാതെ ഞാൻ ഉഴറുകയായിരുന്നു. എന്നാൽ ഇപ്പോൾ കരിയറിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയുന്നു. മോശം സമയത്ത് ഒന്നുകിൽ തോൽവി സമ്മതിച്ച് പിന്മാറാം, അല്ലെങ്കിൽ ആഞ്ഞുശ്രമിച്ച് ഫോമിലേക്ക് തിരിച്ചെത്താം. ഞാൻ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. ലോകത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസുള്ള താരമാവുക എന്നത് വലിയ അഭിമാനമാണ്. എങ്കിലും ഒരുനാൾ ഈ റെക്കോർഡ് തകരും; അത് മിക്കവാറും സൂര്യവംശിയായിരിക്കും- ജോസ് ബട്‌ലർ പറഞ്ഞു.

മുൻ മത്സരത്തിൽ പൊള്ളാർഡ് ഡഗ്ഔട്ടിലുണ്ടായിരുന്ന എംഐ ലണ്ടനെതിരെ കളിക്കുമ്പോൾ തന്നെ ഈ നേട്ടത്തിലെത്താൻ ആഗ്രഹിച്ചിരുന്നതായും ബട്‌ലർ വെളിപ്പെടുത്തി. പൊള്ളാർഡ്, ക്രിസ് ഗെയ്ൽ തുടങ്ങിയ വമ്പന്മാരെയെല്ലാം പിന്നിലാക്കാൻ കഴിഞ്ഞത് കരിയറിലെ വലിയ നിമിഷമാണെന്നും താരം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാനവും ഇനാനും രോഹിതും മുതൽ ജോബിൻ വരെ; കെസിഎല്ലിൽ കാണുക കൗമാരക്കരുത്തിന്‍റെ പോരാട്ടം
പൊള്ളാർഡും ഗെയ്‌ലും പിന്നിൽ; ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍