പാകിസ്ഥാനെ അടിച്ചു പറത്തി അര്‍ധസെഞ്ചുറി, ബാറ്റിംഗില്‍ 119 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് റാബാദ

Published : Oct 22, 2025, 05:38 PM IST
Kagiso Rabada

Synopsis

പത്താം വിക്കറ്റില്‍ സെനുരാന്‍ മുത്തുസ്വാമിക്കൊപ്പം 117 പന്തില്‍ 98 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റബാദ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് 71 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കുകയും ചെയ്തു.

ലാഹോര്‍: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പതിനൊന്നാമനായി ഇറങ്ങി അര്‍ധസെഞ്ചുറി നേടി ബാറ്റിംഗില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാദ. പാകിസ്ഥാനെതിരെ 61 പന്തില്‍ 71 റണ്‍സടിച്ച റബാദ പതിനൊന്നാമനായി ഇറങ്ങി ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. നാലു ഫോറും നാലു സിക്സും അടങ്ങുന്നതാണ് റബാദയുടെ ഇന്നിംഗ്സ്.

പത്താം വിക്കറ്റില്‍ സെനുരാന്‍ മുത്തുസ്വാമിക്കൊപ്പം 117 പന്തില്‍ 98 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റബാദ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് 71 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കുകയും ചെയ്തു.1906ല്‍ ഇംഗ്ലണ്ടിനെതിരെ കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കക്കായി പതിനൊന്നാമനായി ഇറങ്ങി 62 റൺസടിച്ച ബെര്‍ട്ട് വ്ളോഗറുടെ റെക്കോര്‍ഡാണ് റബാദ ഇന്ന് തകര്‍ത്തത്.

 

അതേസമയം, ടെസ്റ്റ് ചരിത്രത്തില്‍ പതിനൊന്നാമനായി ഇറങ്ങിയ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും ഓസ്ട്രേലിയന്‍ താരം ആഷ്ടൺ ആഗറുടെ പേരിലാണ്. 2013ലെ നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കായി പതിനൊന്നമാനായി ക്രീസിലെത്തിയ ആഗര്‍ 101 പന്തില്‍ 98 റണ്‍സടിച്ചാണ് റെക്കോര്‍ഡിട്ടത്. പതിനൊന്നാമനായി ഇറങ്ങി വെസ്റ്റ് ഇന്‍ഡീസിന്‍റെ ടിനോ ബെസ്റ്റ് 95ഉം, ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണ്‍ 81ഉം, ഇന്ത്യയുടെ സഹീര്‍ ഖാന്‍ എന്നിവര്‍ 75 ഉം റണ്‍സടിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 333 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക 306-9ലേക്ക് തകര്‍ന്നെങ്കിലും മുത്തുസ്വാമി-റബാദ കൂട്ടുകെട്ട് അവരെ 404 റണ്‍സിലെത്തിച്ചു. പത്താമനായി ഇറങ്ങി 30 റണ്‍സടിച്ച കേശവ് മഹാരാജ് മുത്തുസ്വാമിക്കൊപ്പം 69 റൺസും ദക്ഷിണാഫ്രിക്കക്കായി കൂട്ടിച്ചേര്‍ത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്