ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി, രണ്ടാം ടെസ്റ്റിലും പന്തെറിയാന്‍ കാഗിസോ റബാദയില്ല

Published : Nov 21, 2025, 02:09 PM IST
South Africa

Synopsis

ഗുവാഹത്തിയിലെ പിച്ച് ആദ്യ ദിനങ്ങളില്‍ ബാറ്റിംഗിനെ തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിന്നീട് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നും ടെംബാ ബാവുമ പറഞ്ഞു.

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. നാളെ ഗുവാഹത്തിയില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും സ്റ്റാര്‍ പേസര്‍ കാഗിസോ റബാദ കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിലും പരിക്കുമൂലും റബാദക്ക് കളിക്കാനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ റബാദയുടെ അഭാവത്തിലും സ്പിന്നര്‍മാരുടെ മികവില്‍ ദക്ഷിണാഫ്രിക്ക 30 റണ്‍സിന്‍റെ ആവേശജയം സ്വന്തമാക്കിയിരുന്നു.

ഗുവാഹത്തിയിലെ പിച്ച് ആദ്യ ദിനങ്ങളില്‍ ബാറ്റിംഗിനെ തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിന്നീട് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നും ടെംബാ ബാവുമ പറഞ്ഞു. കൊല്‍ക്കത്തയിലെ പിച്ചിനെ അപേക്ഷിച്ച് ഗുവാഹത്തിയിലെ പിച്ച് കുറച്ചുകൂടി പുതിയതാണെന്നും സ്ഥിരത പുലര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാവുമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റബാദക്ക് പകരം ലുങ്കി എന്‍ഗിഡിയെ ദക്ഷിണാഫ്രിക്ക ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാ‍ർക്ക് മുന്നിൽ കറങ്ങിവീണതിനാല്‍ ഗുവാഹത്തിയിൽ ടീം ഇന്ത്യ പേസും ബൗൺസുമുള്ള വിക്കറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബിസിസിഐയുടെ ചീഫ് ക്യൂറേറ്റ‌ർ ആശിഷ് ഭൗമിക്കിന്റെ ഹോം ഗ്രൗണ്ടാണിത്.

ഗുവാഹത്തി ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഗുവാഹത്തിയിൽ രാവിലെ ഒൻപതിനാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് പകരം വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് ആണ് ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ നയിക്കുന്നത്. ടെസ്റ്റിൽ ഇന്ത്യൻ നായകനാവുന്ന മുപ്പത്തിയെട്ടാമത്തെ താരമാണ് റിഷഭ് പന്ത്. ഗില്ലിന് പകരം ഇടംകൈയൻ ബാറ്റർ സായ് സുദർശൻ ടീമിലെത്തുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിവീസ് പരീക്ഷ: എല്ലാ കണ്ണുകളും സഞ്ജു സാംസണില്‍; 'ചേട്ടന്‍' അടിച്ചു തകര്‍ക്കുമെന്ന് കണക്കുകള്‍
കരിയർ തുലാസില്‍; ന്യൂസിലൻഡ് പരമ്പരയും ലോകകപ്പും സൂര്യകുമാർ യാദവിന് എത്ര നിർണായകം?