ടോയ്‌ലെറ്റ് ബ്രേക്ക് എടുത്തത് പാരയായി, ആഷസില്‍ ഓസീസ് താരം ഉസ്മാന്‍ ഖവാജക്ക് ഓപ്പണര്‍ സ്ഥാനം നഷ്ടമായി

Published : Nov 21, 2025, 01:39 PM IST
Usman Khawaja

Synopsis

ഗ്രൗണ്ടില്‍ നിന്ന് നിശ്ചിത സമയം വിട്ടു നിന്നതിനാല്‍ അത്രയും സമയം കഴിഞ്ഞു മാത്രമെ ഖവാജക്ക് ബാറ്റിംഗിന് ഇറങ്ങാനാവുമായിരുന്നുള്ളു.

പെര്‍ത്ത്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഉസ്മാന്‍ ഖവാജ ഓസീസിനായി ഓപ്പണറായി ഇറങ്ങാതിരുന്നതിന് കാരണമായത് മത്സരത്തിനിടെ എടുത്ത ടോയ്‌ലെറ്റ് ബ്രേക്ക്. ഇംഗ്ലണ്ട് ബാറ്റിംഗിനിടെയാണ് ഖവാജ ടോയ്‌ലെറ്റ് ബ്രേക്ക് എടുത്ത് ഗ്രൗണ്ട് വിട്ടത്. പിന്നീട് കുറച്ചു സമയം കൂടി ഡ്രസ്സിംഗ് റൂമിൽ ചെലവഴിച്ച ഖവാജയോട് ഇംഗ്ലണ്ടിന്‍റെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായതോടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഗ്രൗണ്ടിലിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് രണ്ടോവര്‍ കൂടി കഴിഞ്ഞാണ് ഖവാജ ഗ്രൗണ്ടിലിറങ്ങിയത്. ഇതിന് പിന്നാലെ ഇംഗ്ലണ്ട് ഓള്‍ ഔട്ടാവുകയും ചെയ്തു.

ഗ്രൗണ്ടില്‍ നിന്ന് നിശ്ചിത സമയം വിട്ടു നിന്നതിനാല്‍ അത്രയും സമയം കഴിഞ്ഞു മാത്രമെ ഖവാജക്ക് ബാറ്റിംഗിന് ഇറങ്ങാനാവുമായിരുന്നുള്ളു. ഇതോടെ ഓസ്ട്രേലിയക്കായി അരങ്ങേറ്റക്കാരന്‍ ജേക്ക് വെതറാള്‍ഡിനൊപ്പം മൂന്നാം നമ്പറിലിറങ്ങേണ്ട മാര്‍നസ് ലാബുഷെയ്നിന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടിവന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ വെതറാള്‍ഡിനെ ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ക്രീസിലെത്തിയത്. സ്മിത്തും ലാബുഷെയ്നും ചേര്‍ന്ന് 14 ഓവര്‍ പിടിച്ചു നിന്നു. ചായക്ക് ശേഷം ലാബുഷെയ്നിനെ ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ഡാക്കിയതിന് പിന്നാലെ നാലാമനായാണ് ഖവാജ ക്രീസിലെത്തിയത്. നാലാമനായി ക്രീസിലെത്തിയെങ്കിലും ആറ് പന്ത് നേരിട്ട ഖവാജ ബ്രെയഡ്ന്‍ കാര്‍സിന്‍റെ പന്തില്‍ രണ്ട് റണ്‍സെടുത്ത് ജാമി സ്മിത്തിന് ക്യാച്ച് നല്‍കി പുറത്തായി.

 

ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 172 റണ്‍സില്‍ അവസാനിപ്പിച്ച ഓസ്ട്രേലിയയും ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗളിംഗിന് മുന്നിലാണ് തകര്‍ന്നടിഞ്ഞത്. 52 റണ്‍സെടുത്ത ഹാരി ബ്രൂക്കും 46 റണ്‍സെടുത്ത ഒല്ലി പോപ്പും 33 റണ്‍സെടുത്ത ജാമി സ്മിത്തും മാത്രമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വരുന്നു, റണ്‍സടിക്കുന്നു, ലണ്ടനിലേക്ക് പറക്കുന്നു'; കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുഹമ്മദ് കൈഫ്
പാകിസ്ഥാന്റെ കുത്തിത്തിരിപ്പ്, ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ഇന്ത്യയിലേക്ക് പോകരുത്; പിന്തുണ പ്രഖ്യാപിച്ചു