കര്‍ണാടകക്കെതിരെ ഫോളോ ഓണ്‍ വഴങ്ങി കേരളം, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനായി പോരാട്ടം

Published : Nov 03, 2025, 05:23 PM IST
Kerala vs Karanataka Ranji Trophy

Synopsis

21/3 എന്ന സ്കോറിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയത്. കൃഷ്ണ പ്രസാദ് (4), നിധീഷ് എം ഡി (0), വൈശാഖ് ചന്ദ്രന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു.

തിരുവനന്തപുരം: രഞ്ജി ട്രോഫില്‍ കര്‍ണാടകയ്‌ക്കെതിരെ ഫോളോ ഓണ്‍ വഴങ്ങിയ കേരളം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു. മംഗലപുരം, കെസിഎ ഗ്രൗണ്ടില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 586 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 238 റണ്‍സിന് കേരളം ഓള്‍ ഔട്ടായിരുന്നു. ഫോളോ ഓണ്‍ വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്. രണ്ട് റണ്‍സോടെ കൃഷ്ണപ്രസാദും നാലു റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ എം ഡി നിധീഷും ക്രീസില്‍. ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ കേരളത്തിന് ഇനിയും 338 റണ്‍സ് കൂടി വേണം.

21/3 എന്ന സ്കോറിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയത്. കൃഷ്ണ പ്രസാദ് (4), നിധീഷ് എം ഡി (0), വൈശാഖ് ചന്ദ്രന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ അക്ഷയ് ചന്ദ്രനെ (11) കൂടി പുറത്താക്കി കവേരപ്പ കേരളത്തെ കൂട്ടത്തകര്‍ച്ചയിലാക്കി. ഇതോടെ 28/4 എന്ന നിലയിലേക്ക് വീണ കേരളത്തെ സച്ചിന്‍ ബേബി (31) ബാബാ അപരാജിത് (88) സഖ്യം 86 റണ്‍സ് കൂട്ടുകെട്ടിലൂടെ കേരളത്തെ 100 കടത്തിയെങ്കിലും സച്ചിനെ മടക്കി കവേരപ്പെ വീണ്ടും കര്‍ണാടകയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

പൊരുതിയത് ബാബാ അപരാജിത് മാത്രം

തുടര്‍ന്നെത്തിയ അഹമ്മദ് ഇമ്രാനൊപ്പം അപരാജിത് 68 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും 88 റണ്‍സെടുത്ത അപരാജിതിനെ ശിഖര്‍ ഷെട്ടി പുറത്താക്കി. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അപരാജിന്‍റെ ഇന്നിംഗ്‌സ്. പിന്നാലെ അഹമ്മദ് ഇമ്രാനെ, ശ്രേയസ് ഗോപാലും പുറത്താക്കി. ക്യാപ്റ്റൻ മുഹമ്മദ്അസറുദ്ദീൻ(6) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ഷോണ്‍ റോജറും(29) ഏദന്‍ ആപ്പിൾ ടോമും വാലറ്റത്ത് പൊരുതിയെങ്കിലും ഫോളോ ഓണ്‍ ഒഴിവാക്കാനായില്ല.

കര്‍ണാടകയ്ക്ക് വേണ്ടി വിദ്യുത് കവേരപ്പ നാലും വിജയകമാര്‍ വൈശാഖ് മൂന്നും വിക്കറ്റെടുത്തപ്പോള്‍ ശിഖര്‍ ഷെട്ടി രണ്ട് വിക്കറ്റെടുത്തു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മഹാരാഷ്ട്രയോടും പഞ്ചാബിനോടും ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളത്തിന് ഈ മത്സരത്തില്‍ ഇനി തോല്‍വി ഒഴിവാക്കുക എന്നത് മാത്രമെ ലക്ഷ്യമിടാനുള്ളു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒന്നു പോലും ജയിക്കാനോ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനോ കഴിയാതിരുന്നത് നിലവിലെ റണ്ണറപ്പുകളായ കേരളത്തിന്‍റെ മുന്നേറ്റത്തില്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്