കേരള ക്രിക്കറ്റ് ടീമിന് ഗംഭീര സ്വീകരണം; ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ കാണും, സര്‍ക്കാര്‍ അനുമോദിക്കും

Published : Mar 04, 2025, 01:45 PM IST
കേരള ക്രിക്കറ്റ് ടീമിന് ഗംഭീര സ്വീകരണം; ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ കാണും, സര്‍ക്കാര്‍ അനുമോദിക്കും

Synopsis

കിരീടമെന്ന മോഹം ബാക്കിയാക്കിയാണ് സ്വന്തം നാട്ടിലേക്ക് എത്തിയതെങ്കിലും കാഴ്ച്ച വെച്ച വീറിനും പോരിനും ലഭിച്ച വരവേല്‍പ്പ് ടീം അംഗങ്ങളെ ആവേശഭരിതരാക്കി.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ റണ്ണേഴ്‌സ് അപ്പായി തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിന് ഉജ്വല സ്വീകരണം. തിരുവനന്തപുരത്ത് എത്തിയ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ടീമിനെ സംസ്ഥാന സര്‍ക്കാരും ഇന്ന് അനുമോദിക്കും. ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി കിരീടത്തിന് തൊട്ടരികെയെത്തിയ കേരള ടീം നാഗ്പൂരില്‍ നിന്ന് പ്രത്യേകവിമാനത്തില്‍ തിരിച്ചെത്തിയത് നാടിന്റെ മുഴുവന്‍ സ്‌നേഹത്തിലേക്ക്.

കിരീടമെന്ന മോഹം ബാക്കിയാക്കിയാണ് സ്വന്തം നാട്ടിലേക്ക് എത്തിയതെങ്കിലും കാഴ്ച്ച വെച്ച വീറിനും പോരിനും ലഭിച്ച വരവേല്‍പ്പ് ടീം അംഗങ്ങളെ ആവേശഭരിതരാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്തും ടീമിന് ആഘോഷ സ്വീകരണം. സംസ്ഥാന സര്‍ക്കാരും കേരള ടീമിനെ ഇന്ന് അനുമോദിക്കും. വൈകുന്നേരം ആറിന് തിരുവനന്തപുരത്ത് നടക്കുന്ന അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയാവും. 

രഞ്ജിയിലെ ടീമിന്റെ പ്രകടനം ദേശിയ തലത്തില്‍ സെലക്ടര്‍മാരടക്കം ശ്രദ്ധിക്കും എന്ന പ്രതീക്ഷയില്‍ ആണ് താരങ്ങള്‍. വരും സീസണ്‍ കൂടുതല്‍ ആവേശത്തോടെ കൂടുതല്‍ പോസിറ്റീവായി ഒരുങ്ങാന്‍ ശ്രമിക്കുമെന്നും താരങ്ങള്‍ പറയുന്നു. രഞ്ജി ട്രോഫി ചാംപ്യന്‍മാരായ വിദര്‍ഭയ്ക്ക് സമ്മാനത്തുകയായി കിട്ടിയത് അഞ്ച് കോടി രൂപ. റണ്ണേഴ്‌സ് അപ്പായ കേരളത്തിന് മൂന്ന് കോടി രൂപയാണ് സമ്മാനത്തുക.

2023ലാണ് ബിസിസിഐ സമ്മാനത്തുക വര്‍ധിപ്പിച്ചത്. 60 ശതമാനം മുതല്‍ 300 ശതമാനം വരെയാണ് ആഭ്യന്തര ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ബിസിസിഐ കൂട്ടിയത്. ചാംപ്യന്‍ ടീമിലെ താരങ്ങള്‍ക്ക് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നുകോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു. കോച്ച് ഉസ്മാന്‍ ഖനിക്ക് 15 ലക്ഷം രൂപയും സഹപരിശീലകന്‍ അതുല്‍ റാനഡേയ്ക്ക് അഞ്ച് ലക്ഷവും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് രണ്ട് ലക്ഷം രൂപ വീതവും നല്‍കും. ഇക്കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനമെടുത്തിട്ടില്ല.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍