
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി നിയമിതനായേക്കും. സെപ്റ്റംബര്‍ 27നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. ബാക്കി രണ്ട് മത്സരങ്ങള്‍ സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലും ഒക്ടോബര്‍ മൂന്നിന് മുല്ലാന്‍പൂരിലും നടക്കും. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിന് തൊട്ടടുത്ത ദിവസമായ സെപ്റ്റംബര്‍ 16ന് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിനെയും ഇറാനി കപ്പിനുള്ള ടീമിനെയും പ്രഖ്യാപിക്കും.
സെലക്ടര്‍മാരുടെ ചെയര്‍മാന്‍ അജിത് അഗര്‍ക്കറുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ഒക്ടോബര്‍ 4ന് അവസാനിക്കുന്ന അഗര്‍ക്കറുടെ കാലാവധിയിലെ അവസാനത്തെ സെലക്ഷന്‍ യോഗമായിരിക്കും ഇത്. താരത്തിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാന്‍ അര്‍ഹതയുണ്ടെങ്കിലും ബിസിസിഐ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ഏഷ്യന്‍ ഗെയിംസും വെസ്റ്റ് ഇന്‍ഡീസ് ഏകദിനവും ഒരേസമയത്ത് വരുന്നതിനാല്‍, നിലവിലെ ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ക്ക് പരമ്പര നഷ്ടമായേക്കും. ജപ്പാനില്‍ നടക്കുന്ന ടി20 ടീമിനെ നയിക്കുന്ന തിരക്കിലായിരിക്കും അദ്ദേഹം.
ഇഷാന്‍ കിഷനും ഏഷ്യന്‍ ഗെയിംസ് ടീമിലുണ്ടാകുമെന്നതിനാല്‍, രാഹുലിന് പിന്നിലുള്ള രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കടുത്ത മത്സരം നടക്കും. റിഷഭ് പന്തും ധ്രുവ് ജുറേലുമാണ് ഈ സ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നത്. 'ഇത് പന്തും ജുറേലും തമ്മിലുള്ള ഒരു തെരഞ്ഞെടുപ്പാണ്. തീര്‍ച്ചയായും മുഖ്യ പരിശീലകന്റെയും ക്യാപ്റ്റന്റെയും അഭിപ്രായങ്ങള്‍ ഇതില്‍ നിര്‍ണായകമാകും.' സെലക്ഷന്‍ കാര്യങ്ങളെക്കുറിച്ച് അറിവുള്ള ഒരു ബിസിസിഐ വൃത്തം പിടിഐയോട് വ്യക്തമാക്കി. റിഷഭ് പന്തിനെ രണ്ടാമത്തെ കീപ്പറായി തെരഞ്ഞെടുത്തേക്കില്ല എങ്കില്‍, ശ്രീനഗറില്‍ ജമ്മു കശ്മീരിനെതിരെയുള്ള ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ അദ്ദേഹം നയിച്ചേക്കും. പന്തിനെയാണ് ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതെങ്കില്‍, ധ്രുവ് ജുറേല്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ നയിച്ചേക്കും.
ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്നെസ് വീണ്ടെടുക്കുന്നില്ലെങ്കില്‍, ഏകദിന ടീമിനായി ഒരു പേസ് ബൗളിങ് ഓള്‍റൗണ്ടറെ കണ്ടെത്തുക എന്നത് സെലക്ടര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാകും. ബിസസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ പിടിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യ എ ടീമില്‍ ഇടംനേടിയ ഹാര്‍ദിക് സെപ്റ്റംബര്‍ 20 മുതല്‍ നിശ്ചിത ബോള്‍ ക്രിക്കറ്റില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!