ദുലീപ് ട്രോഫി ഫൈനല്‍ നാളെ, സൗത്ത് സോണിനായി കെ എല്‍ രാഹുല്‍ കളിക്കില്ല; ഈസ്റ്റ് സോണിനെ ഇഷാന്‍ കിഷന്‍ നയിക്കും

Published : Sep 05, 2026, 03:47 PM IST
KL Rahul

Synopsis

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനായി കെ എല്‍ രാഹുല്‍ കളിക്കില്ലെന്ന് നായകന്‍ തിലക് വര്‍മ സ്ഥിരീകരിച്ചു. അതേസമയം, ഇഷാന്‍ കിഷന്‍ നയിക്കുന്ന ഈസ്റ്റ് സോണ്‍ പൂര്‍ണ കരുത്തോടെയാകും ഇറങ്ങുക. ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ മത്സരം കാണാന്‍ ചെന്നൈയിലെത്തും.

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ സീനിയര്‍ താരം കെ എല്‍ രാഹുല്‍ കളിക്കില്ല. ഈസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള ഫൈനല്‍ പോരാട്ടം ചെന്നൈയില്‍ നടക്കാനിരിക്കെ, സൗത്ത് സോണ്‍ നായകന്‍ തിലക് വര്‍മയാണ് രാഹുലിന്റെ അസാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, ഈസ്റ്റ് സോണ്‍ നായകന്‍ ഇഷാന്‍ കിഷന്‍ ടീമിന്റെ പൂര്‍ണ കരുത്ത് ഫൈനലിലുണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഇടംനേടിയ ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി, തിലക് വര്‍മ എന്നിവരുടെ ദുലീപ് ട്രോഫി ഫൈനലിലെ പങ്കാളിത്തം സംബന്ധിച്ച് നേരത്തെ അവ്യക്തത നിലനിന്നിരുന്നു.

ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെയും ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെയും അനുമതി ലഭിച്ചതിന് ശേഷമാണ് ഈ താരങ്ങള്‍ ഫൈനലിനായി എത്തിയത്. ശക്തമായ പ്രകടനത്തോടെയാണ് ഇരു ടീമുകളും ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ദുലീപ് ട്രോഫി ഫൈനല്‍ വീക്ഷിക്കാന്‍ ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ചെന്നൈയിലെത്തും. ബിസിസിഐയുമായുള്ള അഗാര്‍ക്കറിന്റെ നിലവിലെ കരാര്‍ ഒക്ടോബര്‍ 4ന് അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ഈ സന്ദര്‍ശനം. ചെന്നൈയില്‍ വെച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുമായി അദ്ദേഹത്തിന്റെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് സൂചന.

അതേസമയം, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ടീമിന് സഹായികളായി മയാങ്ക് യാദവ്, കാര്‍ത്തിക് ത്യാഗി, ഇടംകൈയ്യന്‍ പേസര്‍ മൊഹ്സിന്‍ ഖാന്‍ എന്നിവരെ ജപ്പാനിലേക്ക് കൊണ്ടുപോകാന്‍ ബിസിസിഐ പദ്ധതിയിടുന്നു. ഇന്ത്യന്‍ ഹെഡ് കോച്ച് വി വി എസ്. ലക്ഷ്മണിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണിത്.

ഔദ്യോഗിക ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടാത്ത ഈ മൂന്ന് പേസര്‍മാരും സെപ്റ്റംബര്‍ 26ന് ഇന്ത്യയുടെ ആദ്യ മത്സരം വരെ ടീമിനൊപ്പം നെറ്റ് ബൗളര്‍മാരായി ഉണ്ടാകും. ഇതിനായി ജപ്പാന്‍ വിസയ്ക്കുള്ള അപേക്ഷകള്‍ ബിസിസിഐ സമര്‍പ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 20ന് ഡല്‍ഹിയില്‍ നിന്ന് ടീം പുറപ്പെടുന്നതിന് മുമ്പ് വിസ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ബൗളര്‍മാരുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു'; ഐപിഎലിലെ ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ സുരേഷ് റെയ്‌ന
സ്റ്റീഫന്‍ ഫ്‌ളെമിംഗിന് പകരക്കാരന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പുതിയ പരിശീലകനെ നിര്‍ദേശിച്ച് മാത്യു ഹെയ്ഡന്‍