എല്‍പിജി പ്രതിസന്ധി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ബാധിക്കുമോ? ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന്റെ മറുപടിയിങ്ങനെ

Published : Mar 13, 2026, 08:41 PM IST
IPL

Synopsis

പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലമുണ്ടായ എല്‍പിജി പ്രതിസന്ധിയും യാത്രാ തടസ്സങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഭീഷണിയാകുന്നു. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ബിസിസിഐ അറിയിച്ചു.

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധ സാഹചര്യവും ഇന്ത്യയിലെ എല്‍പിജി പ്രതിസന്ധിയും വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള ഗ്യാസ് ഇറക്കുമതി തടസ്സപ്പെട്ടത്. സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എല്‍പിജി വിതരണം പ്രതിസന്ധിയിലായതോടെ ഐപിഎല്‍ സംഘാടനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അറിയിച്ചത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മുന്‍കൂട്ടി തീരുമാനങ്ങള്‍ എടുക്കേണ്ടതില്ലെന്നുമാണ് അധികൃതരുടെ നിലപാട്. ''സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് ഇപ്പോള്‍ തീരുമാനമെടുക്കാനാകില്ല. നിലവില്‍ എല്ലാം നിയന്ത്രണവിധേയമാണെന്നാണ് ഹോട്ടലുകളും ബന്ധപ്പെട്ടവരും അറിയിച്ചിരിക്കുന്നത്. തല്‍ക്കാലം ആ ഉറപ്പിന്‍മേല്‍ മുന്നോട്ട് പോകും. എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍ അപ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കും.'' എന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

യാത്രാ തടസ്സങ്ങള്‍ ഭീഷണിയാകുന്നു

എല്‍പിജി പ്രതിസന്ധിക്ക് പുറമെ വിദേശ താരങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട വെല്ലുവിളികളും സംഘാടകര്‍ക്ക് മുന്നിലുണ്ട്. അടുത്തിടെ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. യുദ്ധം കാരണം ദുബായ് വഴിയുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് ഇതിന് കാരണം. സിംബാബ്വെ ടീം എത്യോപ്യന്‍ എയര്‍ലൈന്‍സ് വഴി മൂന്ന് ബാച്ചുകളായാണ് നാട്ടിലെത്തിയത്.

ദക്ഷിണാഫ്രിക്കന്‍, വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ കൊല്‍ക്കത്തയില്‍ കുടുങ്ങിപ്പോയതിനെത്തുടര്‍ന്ന് പ്രത്യേക ചാര്‍ട്ടര്‍ വിമാനം ഏര്‍പ്പെടുത്തിയാണ് ജോഹന്നാസ്‌ബെര്‍ഗ് വഴി അയച്ചത്. ദുബായ് വഴിയുള്ള യാത്ര അസാധ്യമായ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും പരിശീലകരും കമന്റേറ്റര്‍മാരും ഐപിഎല്ലിനായി ഇന്ത്യയിലെത്തുമോ എന്നത് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളെ നിലവില്‍ ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനോട് നോ പറഞ്ഞ് മുസറബാനി; മുസ്തഫിസുറിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍
ഇത് റണ്ണൗട്ടല്ല, കൊടും ചതി, ബംഗ്ലാദേശിനെതിരായ വിവാദ റണ്ണൗട്ടില്‍ ക്രീസിൽ പൊട്ടിത്തെറിച്ച് പാക് താരം സൽമാൻ ആഗ; വീഡിയോ