ഇത് റണ്ണൗട്ടല്ല, കൊടും ചതി, ബംഗ്ലാദേശിനെതിരായ വിവാദ റണ്ണൗട്ടില്‍ ക്രീസിൽ പൊട്ടിത്തെറിച്ച് പാക് താരം സൽമാൻ ആഗ; വീഡിയോ

Published : Mar 13, 2026, 07:30 PM IST
Salman Agha Run Out

Synopsis

പാകിസ്ഥാൻ ഇന്നിംഗ്‌സിന്‍റെ 39-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. സൽമാൻ ആഗയും മുഹമ്മദ് റിസ്‌വാനും ചേർന്ന് നാലാം വിക്കറ്റിൽ 109 റൺസിന്‍റെ ശക്തമായ കൂട്ടുകെട്ടുമായി പാകിസ്ഥാനെ 230/3 എന്ന സുരക്ഷിത നിലയിൽ എത്തിച്ചിരുന്നു.

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാൻ മുന്‍ നായകൻ സൽമാൻ ആഗ റണ്ണൗട്ടായതിനെചൊല്ലി വിവാദം. ബംഗ്ലാ സ്പിന്നർ മെഹ്ദി ഹസൻ മിറാസ് ആണ് സല്‍മാൻ ആഗയെ വിവാദരീതിയില്‍ പുറത്താക്കിയത്. സംഭവത്തില്‍ ക്ഷുഭിതനായ സൽമാൻ ആഗ, ഹെൽമറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞാണ് തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

പാകിസ്ഥാൻ ഇന്നിംഗ്‌സിന്‍റെ 39-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. സൽമാൻ ആഗയും മുഹമ്മദ് റിസ്‌വാനും ചേർന്ന് നാലാം വിക്കറ്റിൽ 109 റൺസിന്‍റെ ശക്തമായ കൂട്ടുകെട്ടുമായി പാകിസ്ഥാനെ 230/3 എന്ന സുരക്ഷിത നിലയിൽ എത്തിച്ചിരുന്നു. മെഹ്ദി ഹസൻ എറിഞ്ഞ പന്ത് സ്ട്രൈക്കിംഗ് എൻഡിലായിരുന്ന റിസ്‌വാൻ നേരെ മുന്നോട്ട് അടിച്ചു. പന്ത് പിടിക്കാൻ ശ്രമിച്ച മെഹ്ദി നോൺ-സ്ട്രൈക്കിംഗ് എൻഡിലായിരുന്ന സൽമാൻ ആഗയുടെ കാലിന് താഴെവെച്ചാണ് പന്ത് തടുത്തത്. വീണുകിടന്ന മെഹ്ദിക്ക് പന്തെടുത്തുകൊടുക്കാന്‍ സല്‍മാന്‍ ആഗ കുനിയുന്നതിനിടെ പന്ത് കൈക്കലാക്കിയ മെഹ്ദ് സ്റ്റംപ് തെറിപ്പിച്ച് റണ്ണൗട്ടിനായി അപ്പീല്‍ ചെയ്തു. ഈ സമയം ക്രീസിന് പുറത്തായിരുന്നു ആഗ.

തേർഡ് അമ്പയർ ഔട്ട് വിധിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സല്‍മാന്‍ ആഗ ആക്രോശിച്ചുകൊണ്ട് ഹെൽമറ്റും ഗ്ലൗസും നിലത്തടിച്ചാണ് പവലിയനിലേക്ക് മടങ്ങിയത്. ക്രിക്കറ്റിലെ മാന്യതയ്ക്ക് നിരക്കാത്തതാണ് ഈ പുറത്താക്കലെന്ന വാദം ശക്തമാണ്. ഐസിസി നിയമം അനുസരിച്ച്, ഒരു ഫീൽഡർ മനപ്പൂർവ്വം ബാറ്ററെ തടസ്സപ്പെടുത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് കുറ്റകരമാണ്. മെഹ്ദി ഹസൻ പന്ത് ഫീൽഡ് ചെയ്യാനല്ല, മറിച്ച് ആഗയ്ക്ക് തിരികെ ക്രീസിൽ കയറാനുള്ള വഴി തടസ്സപ്പെടുത്താനാണ് ശ്രമിച്ചതെന്ന് വ്യക്തമായാൽ അത് 'ഡെഡ് ബോൾ' ആയി പ്രഖ്യാപിക്കണമായിരുന്നു. എന്നാൽ അമ്പയർ ഔട്ട് വിധിയിൽ ഉറച്ചുനിന്നു.

 

ആഗ പുറത്തായതോടെ പാകിസ്ഥാൻ തകർന്നടിഞ്ഞു. 230/3 എന്ന നിലയിലായിരുന്ന അവർ വെറും 274 റൺസിന് ഓൾഔട്ടായി. രണ്ട് പന്തുകൾക്ക് ശേഷം റിസ്‌വാനും പുറത്തായി. 48 ഓവറില്‍ 274 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ആദ്യ മത്സരത്തില്‍ ജയിച്ച ബംഗ്ലാദേശ് മൂന്ന് മത്സരപരമ്പരയില്‍ 1-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അബ്രാർ മാത്രമല്ല, ഉസ്മാന്‍ താരിഖ് മുതൽ മുഹമ്മദ് ആമിർ വരെ, ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികളിലെ പാക് താരങ്ങള്‍
സഞ്ജു ഓപ്പണര്‍, അഭിഷേകും സൂര്യയും അക്സറുമില്ല, ലോകകപ്പിലെ ബെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് മുൻ ചീഫ് സെലക്ടര്‍