പടിക്കല്‍ കലമുടച്ച് ഡേവിഡ് മില്ലര്‍, നിര്‍ണായ നിമിഷത്തില്‍ ഉന്നംതെറ്റാതെ ജോസേട്ടൻ, അവസാന പന്തില്‍ സംഭവിച്ചത്

Published : Apr 09, 2026, 08:06 AM IST
David Miller Run Out

Synopsis

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 13 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ വിപ്രജ് നിഗം ബൗണ്ടറി നേടി. രണ്ടാം പന്തില്‍ നിഗം പുറത്തായി.

ദില്ലി: ഐപിഎല്ലിൽ ആരാധകരെ മുൾമുനയിൽ നിർത്തിയ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് ഒരു റണ്ണിന്‍റെ ആവേശജയം സ്വന്തമാക്കിയപ്പോള്‍ വിനയായത് ഡേവിഡ് മില്ലറുടെ അമിത ആത്മവിശ്വാസം. അവസാന രണ്ടോവറില്‍ 36 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 23 റണ്‍സടിച്ച മില്ലറും വിപ്രജ് നിഗമും ചേര്‍ന്നാണ് ഡല്‍ഹിയെ അവിശ്വസനീയ വിജയത്തിന് അടുത്തെത്തിച്ചത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 13 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ വിപ്രജ് നിഗം ബൗണ്ടറി നേടി. രണ്ടാം പന്തില്‍ നിഗം പുറത്തായി. മൂന്നാം പന്തില്‍ കുല്‍ദീപ് സിംഗിളെടുത്ത് സ്ട്രൈക്ക് മില്ലര്‍ക്ക് കൈമാറി. നാലാം പന്തില്‍ നോ ലുക്ക് സിക്സറിലൂടെ മില്ലര്‍ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടാക്കി. പിന്നീടായിരുന്നു ആന്‍റി ക്ലൈമാക്സ്. അനായാസം ജയിക്കാമായിരുന്ന അവസരത്തില്‍ അഞ്ചാം പന്തില്‍ അനായസ സിംഗിളെടുത്ത് സ്കോര്‍ തുല്യമാക്കാന്‍ അവസരം ലഭിച്ചിട്ടും മില്ലര്‍ അത് വേണ്ടെന്ന് വെച്ചു. ഇതോടെ ലക്ഷ്യം ഒരു പന്തില്‍ 2 റണ്ണായി. തകര്‍ത്തടിച്ച മില്ലര്‍ക്ക് അനായാസം നേടാവുന്ന കാര്യമെന്ന് ഗുജറാത്ത് താരങ്ങള്‍ പോലും കരുതിയിരിക്കെയാണ് പ്രസിദ്ധ് കൃഷ്ണ മനോഹരമായൊരു സ്ലോ ബൗൺസറിലൂടെ മില്ലറെ ബീറ്റണാക്കിയത്.

 

ബോൾ മിസ്സായെങ്കിലും കുൽദീപ് യാദവ് സിംഗിളിനായി ഓടി. എന്നാൽ പന്ത് കൈക്കലാക്കിയ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ ഉന്നം തെറ്റാതെ നേരിട്ടുള്ള ത്രോയിലൂടെ കുൽദീപിനെ റണ്ണൗട്ടാക്കിയതോടെ ഗുജറാത്ത് ഒരു റണ്ണിന് വിജയം ഉറപ്പിച്ചു. സ്ലോ ബൗണ്‍സര്‍ വൈഡിനായി മില്ലര്‍ റിവ്യൂ എടുത്തത് ഗുജറാത്തിന്‍റെ വിജയാഘോഷം ഒന്ന് വൈകിപ്പിച്ചെങ്കിലും റിവ്യൂവില്‍ അത് വൈഡല്ലെന്ന് വ്യക്തമായതോടെ ഗുജറാത്ത് താരങ്ങള്‍ അവിശ്വസനീയ ജയത്തിന്‍റെ ആഘോഷത്തിലായി. 2024ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ വിജയത്തിനരികെ ഡേവിഡ് മില്ലര്‍ പറത്തിയ സിക്സ് ബൗണ്ടറിയില്‍ സൂര്യകുമാര്‍ യാദവ് ഓടി പിടിച്ചതായിരുന്നു ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. എന്നാലിവിടെ വിജയം ഉറപ്പിച്ചിടത്തുനിന്നാണ് മില്ലറുടെ അമിത ആത്മവിശ്വാസം കാരണം ഡല്‍ഹി പടിക്കല്‍ കലമുടച്ചത്. ഈ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയിന്‍റ് ടേബിളിൽ അക്കൗണ്ട് തുറന്നു. ഇതോടെ ഒരു പോയിന്‍റും നേടാത്ത ഒരേയൊരു ടീമായി സഞ്ജു സാംസണിന്‍റെ ചെന്നൈ സൂപ്പര്‍ കിംഗ്സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മില്ലറുടെയും രാഹുലിന്‍റെയും പോരാട്ടം പാഴായി, അവസാന പന്തിൽ 1 റണ്ണിന്‍റെ നാടകീയ ജയം; ഡൽഹിയെ വീഴ്ത്തി ഗുജറാത്ത്
കാത്തിരുന്നത് 9 വർഷം, 3273 ദിവസങ്ങൾ, ഒടുവിൽ ആ കടമ്പ കടന്ന് വാഷിംഗ്ടണ്‍ സുന്ദർ, ഐപിഎല്ലിൽ കന്നി അർധസെഞ്ചുറി നേട്ടം