മുംബൈ സിറ്റി- എഫ്‌സി ഗോവയ്‌ക്കെതിരെ; ഐഎസ്എല്‍ സെമി ഫൈനലിന് നാളെ തുടക്കം

Published : Mar 04, 2021, 12:51 PM ISTUpdated : Mar 04, 2021, 12:52 PM IST
മുംബൈ സിറ്റി- എഫ്‌സി ഗോവയ്‌ക്കെതിരെ; ഐഎസ്എല്‍ സെമി ഫൈനലിന് നാളെ തുടക്കം

Synopsis

35 ഗോള്‍ നേടിയ മുംബൈ വഴങ്ങിയത് 18 ഗോള്‍. ആഡം ലേ ഫോന്‍ഡ്രേ, ബാര്‍ത്തലോമിയോ ഒഗ്ബചേ എന്നിവരുടെ സ്‌കോറിംഗ് മികവിലാണ് മുംബൈയുടെ മുന്നേറ്റം.

ഫറ്റോര്‍ഡ: ഐ എസ് എല്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവും. മുംബൈ സിറ്റി ആദ്യ സെമിയുടെ ഒന്നാംപാദത്തില്‍ എഫ് സി ഗോവയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ സിറ്റി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. 20 കളിയില്‍ 12 ജയവും നാല് തോല്‍വിയും നാല് സമനിലയുമടക്കം 40 പോയിന്റുമായാണ് മുംബൈ ഒന്നാമതെത്തിയത്. 

ഇതേ പോയിന്റാണെങ്കിലും നിലവിലെ ചാന്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ , മുംബൈ പിന്നിലാക്കിയത് ഗോള്‍ ശരാശരിയില്‍. ഇതോടെ എ എഫ് സി ചാന്പ്യന്‍സ് ലീഗിനും മുംബൈ യോഗ്യത നേടി. 35 ഗോള്‍ നേടിയ മുംബൈ വഴങ്ങിയത് 18 ഗോള്‍. ആഡം ലേ ഫോന്‍ഡ്രേ, ബാര്‍ത്തലോമിയോ ഒഗ്ബചേ എന്നിവരുടെ സ്‌കോറിംഗ് മികവിലാണ് മുംബൈയുടെ മുന്നേറ്റം. ഗോളിയും നായകനുമായ അമരീന്ദര്‍ സിഗും മികച്ച ഫോമില്‍. ഗോവയുടെ മുന്‍ പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ തന്ത്രങ്ങളുമായാണ് മുംബൈ ആദ്യ കിരീടത്തിനായി പൊരുതുന്നത്. 

31 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനക്കാരായാണ് ഗോവ സെമിഫൈനലില്‍ ഇടംപിടിച്ചത്. 13 ഗോള്‍ നേടിയ ഇഗോര്‍ അന്‍ഗ്യൂലോയുടെ ബൂട്ടുകളിലാണ് ഗോവയുടെ പ്രതീക്ഷ. ആകെ 33 ഗോള്‍ നേടിയ ഗോവ ഇരുപത്തിമൂന്നെണ്ണം തിരിച്ച് വാങ്ങി. മുംബൈയും ഗോവയും 16 തവണ ഏറ്റുമുട്ടി. ഏഴില്‍ ഗോവയും അഞ്ചില്‍ മുംബൈയും ജയിച്ചു. 

നാല് കളി സമനിലയില്‍. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മുംബൈയ്ക്ക് ഒറ്റഗോള്‍ ജയം. രണ്ടാംമത്സരം മൂന്ന് ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. തിങ്കളാഴ്ചയാണ് രണ്ടാംപാദ സെമി പോരാട്ടം. രണ്ടാം സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നിലവിലെ ചാന്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്, രോഹനും അപരാജിതിനും അര്‍ധസെഞ്ചുറി, ത്രിപുരക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍
വെഭവിനെയും പിന്നിലാക്കി ക്യാപ്റ്റൻ സാക്കിബുള്‍ ഗാനി, 32 പന്തില്‍ സെഞ്ചുറി, ബിഹാറിന് ലോക റെക്കോര്‍ഡ് സ്കോര്‍