രഹാനെ, സൂര്യകുമാര്‍, ശിവം ദുബെ ഒരോവറില്‍ തന്നെ മടങ്ങി! വിദര്‍ഭയ്‌ക്കെതിരെ മുംബൈക്ക് കിതപ്പ്

Published : Feb 18, 2025, 09:08 PM IST
രഹാനെ, സൂര്യകുമാര്‍, ശിവം ദുബെ ഒരോവറില്‍ തന്നെ മടങ്ങി! വിദര്‍ഭയ്‌ക്കെതിരെ മുംബൈക്ക് കിതപ്പ്

Synopsis

മോശം തുടക്കമായിരുന്നു മുംബൈക്ക്. ആയുഷ് മാത്രെയുടെ (9) വിക്കറ്റ് തുടക്കത്തില്‍ തന്നെ അവര്‍ക്ക് നഷ്ടമായി.

നാഗ്പൂര്‍: രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ നിലവിലെ ചാംപ്യന്മാരായ മുംബൈക്ക് ബാറ്റിംഗ് തകര്‍ച്ച. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴിന് 188 എന്ന നിലയിലാണ് മുംബൈ. ടോസ് നേടി ബാറ്റിഗ് തിരഞ്ഞെടുത്ത വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സില്‍ 383 റണ്‍സ് നേടിയിരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 195 റണ്‍സ് പിറകിലാണ് മുംബൈ. ആകാശ് ആനന്ദ് (67), തനുഷ് കൊട്ടിയാന്‍ (5) എന്നിവരാണ് ക്രീസില്‍. പാര്‍ത്ഥ് രെഖാതെ വിദര്‍ഭയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമായിരുന്നു മുംബൈക്ക്. ആയുഷ് മാത്രെയുടെ (9) വിക്കറ്റ് തുടക്കത്തില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. പിന്നീട് ആകാശ് - സിദ്ധേഷ് ലാഡ് (35) സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. യഷ് താക്കൂറാണ് വിദര്‍ഭയ്ക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. സിദ്ധേഷിനെ ബൗള്‍ഡാക്കുകയായിരുന്നു താരം. സിദ്ധേഷ് മടങ്ങിയതിന് പിന്നെ മുംബൈയുടെ മധ്യനിര തകര്‍ന്നു. രണ്ടിന് 113 എന്ന നിലയിലായിരുന്ന മുംബൈ പൊടുന്നനെ ആറിന് 118 എന്ന നിലയിലേക്ക് വീണു. അഞ്ച് റണ്‍സിനിടെ നാല് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇതില്‍ അജിന്‍ക്യ രഹാനെ (18), സൂര്യകുമാര്‍ യാദവ് (0), ശിവം ദുബെ (0) എന്നിവരുടെ വിക്കറ്റുകള്‍ ഒരോവറില്‍ തന്നെ മുംബൈക്ക് നഷ്ടമായി. രെഖാതെയാണ് മൂവരേയും മടക്കിയത്. 

ഐതിഹാസിക സെഞ്ചുറിയില്‍ അസറുദ്ദീന്‍ സ്വന്തമാക്കിയത് പുതിയ റെക്കോഡ്! കേരളാ താരത്തെ വാഴ്ത്തി സോഷ്യല്‍ മീഡിയ

രഹാനെ 24 പന്തുകള്‍ കളിച്ചപ്പോള്‍ സൂര്യക്കും ശിവം ദുബെയ്ക്കും രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. മൂവരേയും കൂടാതെ ഷംസ് മുലാനിക്കും (4) തിളങ്ങാനായില്ല. ഇതോടെ ആറിന് 118 എന്ന നിലയിലായി മുംബൈ. പിന്നാലെ ആകാശ് - ഷാര്‍ദുല്‍ താക്കൂര്‍ (37) സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്ന് മുംബൈയെ രക്ഷിച്ചതും. അധികം വൈകാതെ ആകാശ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഫോളോഓണ്‍ ഒഴിവാക്കാന്‍ മുംബൈക്ക് സാധിച്ചില്ലെങ്കിലും വൈകിയ വേളയിലെങ്കിലും ഒരു മികച്ച കൂട്ടുകെട്ട് ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും.  

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിദര്‍ഭയ്ക്ക് ധ്രുവ് ഷോറെ (74), ഡാനിഷ് മലേവാര്‍ (79), യഷ് റാത്തോഡ് (54), കരുണ്‍ നായര്‍ (45) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മുംബൈക്ക് വേണ്ടി ശിവം ദുെബ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുലാനി, റോയ്‌സ്റ്റണ്‍ ഡയസ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും