അജാസ് എറിഞ്ഞുപിടിച്ചു; ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 ന്യൂസിലന്‍ഡിന് ജയം

Published : Sep 05, 2021, 11:09 PM ISTUpdated : Sep 05, 2021, 11:12 PM IST
അജാസ് എറിഞ്ഞുപിടിച്ചു; ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 ന്യൂസിലന്‍ഡിന് ജയം

Synopsis

നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 2-1ന് മുന്നിലാണ്.  

ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് ജയം. ധാക്ക ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ 52 റണ്‍സിന്റെ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 19.4 ഓവറില്‍ 76ന് പുറത്തായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 2-1ന് മുന്നിലാണ്.

മുഷ്ഫിഖര്‍ റഹീം (പുറത്താവാതെ 20), ലിറ്റണ്‍ ദാസ് (15), മുഹമ്മദ് നയിം (13) എന്നിവര്‍ക്ക് മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. മെഹ്ദി ഹസന്‍ (1), ഷാക്കിബ് അല്‍ ഹസന്‍ (0), മഹ്‌മുദുള്ള (3), അഫീഫ് ഹൊസൈന്‍ (0), നൂറുല്‍ ഹസന്‍ (8), മുഹമ്മദ് സെയ്ഫുദ്ദീന്‍ (8), നസുന്‍ അഹമ്മദ് (0), മുസ്തഫിസുര്‍ റഹ്‌മാന്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അജാസിന് പുറമെ കോള്‍ മക്‌കോഞ്ചി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ഹെന്റി നിക്കോള്‍സ് (36), ടോം ബ്ലണ്ടല്‍ (30) എന്നിവരുടെ ഇന്നിംഗ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. രചിന്‍ രവീന്ദ്ര (20), വില്‍ യംഗ് (20), ഫിന്‍ അലന്‍ (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കോളിന്‍ ഡി ഗ്രാന്‍ഹോം (0), ടോം ലാഥം (0) എന്നിവര്‍ നിരാശപ്പെടുത്തി. സെയ്ഫുദ്ദീന്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്