'എന്നെ ഓപ്പണറാക്കണമെന്ന് ആദ്യം പറഞ്ഞത് ഗാംഗുലിയല്ല', ആ പേര് വെളിപ്പെടുത്തി സെവാഗ്

Published : Aug 18, 2022, 11:17 PM IST
 'എന്നെ ഓപ്പണറാക്കണമെന്ന് ആദ്യം പറഞ്ഞത് ഗാംഗുലിയല്ല', ആ പേര് വെളിപ്പെടുത്തി സെവാഗ്

Synopsis

ഓപ്പണര്‍ക്ക് വേണ്ട സാങ്കേതിക തികവൊന്നുമില്ലാത്ത മധ്യനിര ബാറ്ററായ സെവാഗിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനം ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയേടാതാണെന്നാണ് ക്രിക്കറ്റ് ലോകം ഇതുവരെ ധരിച്ചിരുന്നത്. സെവാഗ് തന്നെ ഇക്കാര്യം പലവട്ടം പറയുകയും ചെയ്തിരുന്നു.

മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായിരുന്നു ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്. എന്നാല്‍ മധ്യനിരയില്‍ ബാറ്റിംഗ് തുടങ്ങിയ സെവാഗിന്‍റെ കരിയര്‍ മാറ്റി മറിച്ചത് ഓപ്പണറായുള്ള സ്ഥാനക്കയറ്റമായിരുന്നു. പിന്നീട് ഒരിക്കലും സെവാഗിന് കരിയറില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറി അടക്കം സെവാഗ് ഓപ്പണറായശേഷൺ സ്വന്തമാക്കി.

ഓപ്പണര്‍ക്ക് വേണ്ട സാങ്കേതിക തികവൊന്നുമില്ലാത്ത മധ്യനിര ബാറ്ററായ സെവാഗിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനം ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയേടാതാണെന്നാണ് ക്രിക്കറ്റ് ലോകം ഇതുവരെ ധരിച്ചിരുന്നത്. സെവാഗ് തന്നെ ഇക്കാര്യം പലവട്ടം പറയുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ ഓപ്പണറാക്കണമെന്ന് ഗാംഗുലിയോട് ആദ്യം നിര്‍ദേശിച്ചത് മറ്റൊരു താരമാണെന്ന് വെളിപ്പെടുത്തുകയാണ് സെവാഗ് ഇപ്പോള്‍. സ്റ്റാര്‍ സ്പോര്‍ട്സില്‍ പാക് പേസറായ ഷൊയൈബ് അക്തറുമായുള്ള സംഭാഷണത്തിനിടെയാണ് വീരു ഇക്കാര്യം തുറന്നു പറഞ്ഞത്.

അഫ്രീദി അന്ന് സച്ചിനെ കുറേ ചീത്ത വിളിച്ചു, സച്ചിന്‍റെ ഏറ്റവും മികച്ച ലോകകപ്പ് ഇന്നിംഗ്സിനെക്കുറിച്ച് സെവാഗ്

സെവാഗിനെ ഓപ്പണറായി ഇറക്കാമെന്നത് ആരുടെ ഐഡിയ ആയിരുന്നുവെന്ന അക്തറിന്‍റെ ചോദ്യത്തിന് അത് സഹീര്‍ ഖാന്‍റെ ഐഡിയ ആണെന്നായിരുന്നു സെവാഗിന്‍റെ മറുപടി. സഹീറാണ് ഗാംഗുലിയോട് സെവാഗിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാന്‍ നിര്‍ദേശിച്ചതെന്ന് സെവാഗ് പറഞ്ഞു. അതിന് മുമ്പ് താന്‍ മധ്യനിര ബാറ്ററായിരുന്നുവെന്നും 199ല്‍ ആദ്യമായി താങ്കളെ നേരിട്ടപ്പോഴും താന്‍ മധ്യനിര ബാറ്ററായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

ഇന്ത്യക്കായി 104 ടെസ്റ്റുകളില്‍ കളിച്ച സെവാഗ് 23 സെഞ്ചുറി ഉള്‍പ്പെടെ 8586    റണ്‍സ് നേടി. 319 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 251 ഏകദിനങ്ങളില്‍ നിന്ന് 15 സെഞ്ചുറി ഉള്‍പ്പെടെ 8273 റണ്‍സും സെവാഗിന്‍റെ പേരിലുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ കളിക്കാരനും സെവാഗാണ്. 219 റണ്‍സാണ്     ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂച്ച് ബിഹാർ ട്രോഫി: മാനവ് കൃഷ്ണയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി
'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍