വെടിക്കെട്ട് ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ്, ഇപ്പോഴിതാ ബൗളിംഗിലും തിളങ്ങി നിക്കൊളാസ് പുരാന്‍

Published : Jun 12, 2022, 07:06 PM IST
വെടിക്കെട്ട് ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ്, ഇപ്പോഴിതാ ബൗളിംഗിലും തിളങ്ങി നിക്കൊളാസ് പുരാന്‍

Synopsis

പാക്കിസ്ഥാനുവേണ്ടി ഓപ്പണര്‍മാരായ ഫഖര്‍ സമനും ഇമാമുള്‍ ഹഖും ഓപ്പണിംഗ് വിക്കറ്റില്‍ 12 ഓവറില്‍ 60 റണ്‍സടിച്ചു നില്‍ക്കെയാണ് പതിമൂന്നാം ഓവര്‍ എറിയാനായി പുരാന്‍ എത്തിയത്. വിന്‍ഡീസിനായി 43 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള പുരാന്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് തന്‍റെ ഓഫ് സ്പിന്‍ പരീക്ഷിച്ചിട്ടുള്ളത്.  

മുള്‍ട്ടാന്‍: വെടിക്കെട്ട് ബാറ്റിംഗിനും വിക്കറ്റ് കീപ്പിംഗിനും പേരുകേട്ട വെസ്റ്റ് ഇന്‍ഡീസ് നായകന്‍ നിക്കൊളാസ് പുരാന്‍(Nicholas Pooran) പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ(Pakistan vs West Indies) മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ബൗളിംഗിലും തിളങ്ങി. ഏകദിനങ്ങളില്‍ ഇതിനു മുമ്പ് ഒതു തവണ മാത്രം പന്തെറിഞ്ഞിട്ടുള്ള പുരാന്‍ പാക്കിസ്ഥാനെതിരെ പത്തോവറും തികച്ചെറിഞ്ഞ് നാലു നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി.

പാക്കിസ്ഥാനുവേണ്ടി ഓപ്പണര്‍മാരായ ഫഖര്‍ സമനും ഇമാമുള്‍ ഹഖും ഓപ്പണിംഗ് വിക്കറ്റില്‍ 12 ഓവറില്‍ 60 റണ്‍സടിച്ചു നില്‍ക്കെയാണ് പതിമൂന്നാം ഓവര്‍ എറിയാനായി പുരാന്‍ എത്തിയത്. വിന്‍ഡീസിനായി 43 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള പുരാന്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് തന്‍റെ ഓഫ് സ്പിന്‍ പരീക്ഷിച്ചിട്ടുള്ളത്.

ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി പുരാന്‍ മികവ് കാട്ടി. രണ്ടാം ഓവറില്‍ എട്ട് റണ്‍സ് വഴങ്ങിയെങ്കിലും മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഫഖര്‍ സമനെ(35) ബൗള്‍ഡാക്കി പുരാന്‍ ഏകദിനത്തിലെ ആദ്യ വിക്കറ്റ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ 16 ഓവറില്‍ 83 റണ്‍സടിച്ച സമന്‍-ഇമാമുള്‍ കൂട്ടുകെട്ടാണ് പുരാന്‍ തകര്‍ത്തത്.

തന്‍റെ ആറാ ഓവറില്‍ ഇമാമുള്‍ ഹഖിനെയും(62), മുഹമ്മദ് ഹാരിസിനെയും വീഴ്ത്തി പുരാന്‍ പാക്കിസ്ഥാന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തന്‍റെ ഏഴാം ഓവറില്‍ മുഹമ്മദ് റിസ്‌വാനെ(11) കൂടി മടക്കിയ പുരാന്‍ പത്തോവറും തികച്ചെറിഞ്ഞു. പത്തോവറില്‍ 48 റണ്‍സ്  വഴങ്ങി നാലു വിക്കറ്റെടുത്ത പുരാന്‍ ഏകദിന ക്രിക്കറ്റിലെ തന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍