ലോകകപ്പിന്റെ അത്ഭുതമായി രചിന്‍ രവീന്ദ്ര! സാക്ഷാല്‍ സച്ചിനേയും മറികടന്ന് അപൂര്‍വ റെക്കോര്‍ഡ്; മറ്റു നേട്ടങ്ങളും

Published : Nov 04, 2023, 04:25 PM IST
ലോകകപ്പിന്റെ അത്ഭുതമായി രചിന്‍ രവീന്ദ്ര! സാക്ഷാല്‍ സച്ചിനേയും മറികടന്ന് അപൂര്‍വ റെക്കോര്‍ഡ്; മറ്റു നേട്ടങ്ങളും

Synopsis

25 വയസ് പൂര്‍ത്തിയാവുന്നതിന് മുമ്പ് ഏറ്റവും കുടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡും രവീന്ദ്രയുടെ അക്കൗണ്ടിലായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ുല്‍ക്കറെയാണ് രവീന്ദ്ര മറികടന്നത്.

ബംഗളൂരു: ഏകദിന ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെ 94 പന്തില്‍ 108 റണ്‍സാണ് രവീന്ദ്ര നേടിയത്. ഇതില്‍ ഒരു സിക്‌സും 15 ഫോറുമുണ്ടായിരുന്നു. സെഞ്ചുറി നേടത്തോടെ ചില നേട്ടങ്ങളും രവീന്ദ്ര സ്വന്തം പേരിലാക്കി. അരങ്ങേറ്റ ലോകകപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ് രവീന്ദ്ര. ഒരു ലോകകപ്പില്‍ ന്യൂസിലന്‍ഡിന് വേണ്ടി കൂടുതല്‍ സെഞ്ചുറി നേടുന്ന താരമും രവീന്ദ്ര തന്നെ. ആറ് കിവീസ് താരങ്ങള്‍ക്ക് രണ്ട് സെഞ്ചുറികള്‍ വീതമുണ്ട്. 

25 വയസ് പൂര്‍ത്തിയാവുന്നതിന് മുമ്പ് ഏറ്റവും കുടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡും രവീന്ദ്രയുടെ അക്കൗണ്ടിലായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ുല്‍ക്കറെയാണ് രവീന്ദ്ര മറികടന്നത്. സച്ചിന് രണ്ട് സെഞ്ചുറികളാണ് ഉണ്ടായിരുന്നത്. അതേസമയം, പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സാണ് അടിച്ചെടുത്തത്. രവീന്ദ്രയ്‌ക്കൊപ്പം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (95) മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്ഥാനായി മുഹമ്മദ് വസീം മൂന്ന് വിക്കറ്റെടുത്തു. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

ഭേദപ്പെട്ട തുടക്കമായിരുന്നു ന്യൂസിലന്‍ഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെ (38)  രവീന്ദ്ര സഖ്യം 68 റണ്‍സ് അടിച്ചെടുത്തിരുന്നു. കോണ്‍വെയെ പുറത്താക്കി ഹസന്‍ അലി പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമതെത്തിയത് പരിക്ക് മാറി തിരിച്ചെത്തിയ വില്യംസണ്‍. രവീന്ദ്രയ്ക്കൊപ്പം ചേര്‍ന്ന് മനോഹരമായി ടീമിനെ മുന്നോട്ട് നയിക്കാന്‍ നായകനായി. ഇരുവരും 180 റണ്‍സാണ് കൂട്ടിചേര്‍ത്തത്. കിവീസ് ഇന്നിംഗ്സിന്റെ നട്ടെല്ലാം ഈ ഇന്നിംഗ്സായിരുന്നു. സെഞ്ചറിക്ക് അഞ്ച് റണ്‍സ് അകലെ വില്യംസണ്‍ വീണു. ഇഫ്തിഖര്‍ അഹമ്മദിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ ലോംഗ് ഓഫില്‍ ഫഖര്‍ സമാന് ക്യാച്ച്. 79 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും 10 ഫോറും നേടിയിരുന്നു. അധികം വൈകാതെ രവീന്ദ്രയും മടങ്ങി.

തുടര്‍ന്നെത്തിയ എല്ലാവരും അവരുടേതായ സംഭാവന നല്‍കി. ഡാരില്‍ മിച്ചല്‍ (18 പന്തില്‍ 29), മാര്‍ക് ചാപ്മാന്‍ (27 പന്തില്‍ 39), ഗ്ലെന്‍ ഫിലിപ് (25 പന്തില്‍ 41) സ്‌കോര്‍ 400 കടത്തി. മിച്ചല്‍ സാന്റ്നര്‍ (17 പന്തില്‍ പുറത്താവാതെ 26), ടോം ലാഥം (2) പുറത്താവാതെ നിന്നു.

രവീന്ദ്രയ്ക്ക് സെഞ്ചുറി, വില്യംസണിന്റെ തിരിച്ചുവരവ്! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍
ഗില്ലിന് എ പ്ലസ്, സഞ്ജുവിന് പ്രമോഷൻ, രോ-കോയെ തരംതാഴ്ത്തും, കളിക്കാരുടെ വാര്‍ഷിക കരാര്‍ പുതുക്കാൻ ബിസിസിഐ