ബാറ്റെടുത്തവരെല്ലാം തിരിച്ചുകയറിയത് ഫിഫ്റ്റിയടിച്ച്, രഞ്ജിയില്‍ ലോക റെക്കോര്‍ഡിട്ട് ബംഗാള്‍

Published : Jun 08, 2022, 09:33 PM IST
 ബാറ്റെടുത്തവരെല്ലാം തിരിച്ചുകയറിയത് ഫിഫ്റ്റിയടിച്ച്, രഞ്ജിയില്‍ ലോക റെക്കോര്‍ഡിട്ട് ബംഗാള്‍

Synopsis

 ജാര്‍ഖണ്ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 773 റണ്‍സടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ബാറ്റിംഗ് നിരയിലെ ആദ്യ ഒമ്പത് പേരും അമ്പതോ അതിലധികമോ സ്കോര്‍ ചെയ്തു.

ബെംഗലൂരു: രഞ്ജി ട്രോഫി(Ranji Trophy) ക്രിക്കറ്റില്‍ ബാറ്റെടുത്തവരെല്ലാം ഫിഫ്റ്റി അടിച്ച് തിരിച്ചുകയറിയപ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് പശ്ചിമ ബംഗാള്‍. ജാര്‍ഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് ബാറ്റിംഗ് നിരയിലെ ഒമ്പത് പേര്‍ ഫിഫ്റ്റി അടിച്ച ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമെന്ന റെക്കോര്‍ഡ് ബംഗാള്‍ സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 129 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബംഗാള്‍ ഇന്ന് തിരുത്തിയെഴുതിയത്.

ജാര്‍ഖണ്ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 773 റണ്‍സടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ബാറ്റിംഗ് നിരയിലെ ആദ്യ ഒമ്പത് പേരും അമ്പതോ അതിലധികമോ സ്കോര്‍ ചെയ്തു. 186 റണ്‍സുമായി സുദീപ് ഗുര്‍മാനി ടോപ് സ്കോററായപ്പോള്‍ അമോല്‍ മജൂംദാറും(117) സെഞ്ചുറി നേടി. ഓപ്പണര്‍ അഭിഷേക് രാമന്‍(61), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍(65), മനോജ് തിവാരി(73), അഭിഷേക് പോറല്‍(68), ഷഹബാസ് അഹമ്മദ്(78), സയാന്‍ മൊണ്ഡാല്‍(53), അകാശ് ദീപ്(53) എന്നിവരാണ് ബംഗാളിനായി അര്‍ധസെഞ്ചുറി നേടിയത്.

ഒമ്പതാമനായി ഇറങ്ങിയ അകാശ് ദീപ് 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതോടെയാണ് ബംഗാളിന് റെക്കോര്‍ഡ് സ്വന്തമായത്. 1893ല്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികള്‍ക്കതിരെ ഓസീസ് സന്ദര്‍ശക ടീമിലെ ആദ്യ എട്ട് പേര്‍ അര്‍ധസെഞ്ചുറി നേടിയതിന്‍റെ റെക്കോര്‍ഡാണ് ബംഗാള്‍ തിരുത്തിയത്.

നിരാശപ്പെടുത്തി പൃഥ്വി ഷാ, തകര്‍പ്പന്‍ പ്രകടനവുമായി സുവേദ് പാര്‍ക്കറും സര്‍ഫ്രാസ് ഖാനും

ആദ്യ ദിനം ടോസ് നേടിയ ജാര്‍ഖണ്ഡ് മൂടിക്കെട്ടിയ അന്തരീക്ഷം കണക്കിലെടുത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ തുടങ്ങിവെച്ച അര്‍ധസെഞ്ചുറി വേട്ട ഒമ്പതാമനായി ക്രീസിലെത്തി അകാശ് ദീപ് വരെ തുടര്‍ന്നു. ബംഗാളിന്‍റെ കൂറ്റന്‍ സ്കോറിനെതിരെ ബാറ്റിംഗിനിറങ്ങി ജാര്‍ഖണ്ഡ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സുമായി വിരാട് സിംഗും ഒരു റണ്ണോടെ അനുകുല്‍ റോയിയും ക്രീസില്‍. ബംഗാളിനായി സയാന്‍ മൊണ്ഡാല്‍ മൂന്നും ഷഹബാസ് അഹമ്മദ് രണ്ടും വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍