Ranji Trophy: നിരാശപ്പെടുത്തി പൃഥ്വി ഷാ, തകര്‍പ്പന്‍ പ്രകടനവുമായി സുവേദ് പാര്‍ക്കറും സര്‍ഫ്രാസ് ഖാനും

Published : Jun 07, 2022, 06:49 PM IST
Ranji Trophy: നിരാശപ്പെടുത്തി പൃഥ്വി ഷാ, തകര്‍പ്പന്‍ പ്രകടനവുമായി സുവേദ് പാര്‍ക്കറും സര്‍ഫ്രാസ് ഖാനും

Synopsis

നേരത്തെ ക്യാപ്റ്റന്‍ പൃഥ്വി ഷാ(21) നിരാശപ്പെടുത്തിയെങ്കിലും അരങ്ങേറ്റക്കാരന്‍ സുവേദ് പാര്‍ക്കറുടെ ഡബിള്‍ സെഞ്ചുറിയുടെയും(252) സര്‍ഫ്രാസ് ഖാന്‍റെ(153) തകര്‍പ്പന്‍ സെഞ്ചുറിയുടെയും കരുത്തിലാണ് മുംബൈ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്.

ആലൂര്‍: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍(Ranji Trophy Quarter-Final)ഉത്തരാഖണ്ഡിനെതിരെ മുംബൈ(Mumbai vs Uttarakhand) ശക്തമായ നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 647-8ന് മറുപടിയായി ഉത്തരാഖണ്ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 27 റണ്‍സുമായി കമാല്‍ സിംഗും എട്ട് റണ്‍സോടെ കുനാല്‍ ചന്ദോലയും ക്രീസില്‍. ക്യാപ്റ്റന്‍ ജയ് ഗോകുല്‍ ബിസ്റ്റയുടെയും(0), മായങ്ക് മിശ്രയുടെയും വിക്കറ്റുകളാണ് ഉത്തരാഖണ്ഡിന് നഷ്ടമായത്.

നേരത്തെ ക്യാപ്റ്റന്‍ പൃഥ്വി ഷാ(21) നിരാശപ്പെടുത്തിയെങ്കിലും അരങ്ങേറ്റക്കാരന്‍ സുവേദ് പാര്‍ക്കറുടെ ഡബിള്‍ സെഞ്ചുറിയുടെയും(252) സര്‍ഫ്രാസ് ഖാന്‍റെ(153) തകര്‍പ്പന്‍ സെഞ്ചുറിയുടെയും കരുത്തിലാണ് മുംബൈ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്.

തിരിച്ചുവരവിന് ശ്രമിക്കുന്ന രഹാനെക്ക് തിരിച്ചടി, ഐപിഎല്ലും ഇംഗ്ലണ്ട് പരമ്പരയും നഷ്ടമാവും

യശസ്വി ജയ്‌സ്വാള്‍(35), അര്‍മാന്‍ ജാഫര്‍(60), ഷാംസ് മുലാനി(59) എന്നിവരും മംബൈക്കായി ബാറ്റിംഗില്‍ തിളങ്ങി. 447 പന്തില്‍ 252 റണ്‍സെടുത്ത പാര്‍ക്കര്‍ റണ്ണൗട്ടാവുകയായിരുന്നു. അമോല്‍ മജൂംദാറിനുശേഷം രഞ്ജി അരങ്ങേറ്റത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും പാര്‍ക്കര്‍ സ്വന്തമാക്കി.

'ഇന്ത്യയെ മഹത്തായ ഓവര്‍സീസ് പരമ്പര വിജയത്തിലേക്ക് നയിച്ച നായകന് പിറന്നാള്‍ ആശംസകള്‍'; രഹാനെയ്ക്ക് ഇന്ന് 34

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചങ്കിലും നിരാശപ്പെടുത്തിയ സര്‍ഫ്രാസ് ആ ക്ഷീണം മായ്ക്കുന്ന പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. 205 പന്തില്‍ 14 ബൗണ്ടറിയും നാല് സിക്സും പറത്തിയാണ് സര്‍ഫ്രാസ് 153 റണ്‍സടിച്ചത്. ഉത്തരാഖണ്ഡിനായി ദീപക് ദഫോല മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി. പരിക്കുമൂലം അജിങ്ക്യാ രഹാനെ മുംബൈ നിരയില്‍ കളിക്കുന്നില്ല.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍
ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?