'100 കോടിക്കും മുകളിലാണ്', കോലിയുടെയും സച്ചിന്‍റെയും ധോണിയുടെയും വരുമാനം 'പരസ്യ'മാക്കി രവി ശാസ്ത്രി

Published : Jul 25, 2025, 11:57 AM IST
ravi shastri

Synopsis

അവരൊക്കെ ഒരുപാട് സമ്പാദിക്കുന്നുണ്ട്. പരസ്യങ്ങളാണ് അവരുടെ പ്രധാന വരുമാന സ്രോതസ്. ഒരു 100 കോടിക്ക് മുകളിലൊക്കെ ഓരോ വര്‍ഷവും അവര്‍ നേടുന്നുണ്ട്.

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും എം എസ് ധോണിയുമെല്ലാം ഓരോ വര്‍ഷവും പരസ്യങ്ങളില്‍ നിന്ന് നേടുന്ന വരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം രവി ശാസ്ത്രി. സ്റ്റിക്ക് ടു ക്രിക്കറ്റ് പോഡ് കാസ്റ്റില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണാണ് കോലിയും ധോണിയും സച്ചിനുമൊക്കെ എന്ത് വരുമാനമുണ്ടാകുമെന്ന് രവി ശാസ്ത്രിയോട് ചോദിച്ചത്.

അവരൊക്കെ ഒരുപാട് സമ്പാദിക്കുന്നുണ്ട്. പരസ്യങ്ങളാണ് അവരുടെ പ്രധാന വരുമാന സ്രോതസ്. ഒരു 100 കോടിക്ക് മുകളിലൊക്കെ ഓരോ വര്‍ഷവും അവര്‍ നേടുന്നുണ്ട്. ഇംഗ്ലണ്ടിലാണെങ്കില്‍ 10 മില്യൺ പൗണ്ട് എന്ന് പറയാം. രവി ശാസ്ത്രിയുടെ വാക്കുകള്‍ കേട്ട് പോഡ്കാസ്റ്റിൽ പങ്കെടുത്ത മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ് വിശ്വസിക്കാനാവുന്നില്ലെന്ന് പ്രതികരിച്ചു.

ഇതുകേട്ട രവി ശാസ്ത്രി പറഞ്ഞത്, നിങ്ങള്‍ക്ക് ഒരു പൗണ്ടെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ 100 രൂപയാണ്. സച്ചിനും കോലിയും ധോണിയുമൊക്കെ ഒരു വര്‍ഷം 15-20 പരസ്യങ്ങളിലെങ്കിലും അഭിനയിക്കുന്നുണ്ട്. ഒരു വര്‍ഷത്തില്‍ ഒരു ദിവസമൊക്കെയാണ് അവര്‍ ഒരു പരസ്യത്തിന്‍റെ ഷൂട്ടിനായി അനുവദിക്കുന്നത്. അത്രയൊക്കെയെ കിട്ടു. ഒരു ദിവസം ഷൂട്ട് ചെയ്തുപോകുന്നതിനാണ് ഈ പ്രതിഫലമെന്നോര്‍ക്കണം. പക്ഷെ ആ പരസ്യം എത്രതവണയാണ് വീണ്ടും വീണ്ടും കാണിക്കുന്നത് എന്നതിന് കണക്കുണ്ടാവില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.

 

ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ചെങ്കിലും കോലിയും രോഹിത് ശര്‍മയും ഇപ്പോഴും ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് കരാറുള്ള താരങ്ങളാണ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയാകട്ടെ ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാകട്ടെ വിരമിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും പരസ്യവിപണിയില്‍ ഇപ്പോഴും മൂല്യമേറിയ താരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്