മലയാളി താരത്തിന്റെ ഓവര്‍ നിര്‍ണായമായി! ആര്‍സിബി ഫൈനലില്‍; മുംബൈ ഇന്ത്യന്‍സ് ഫൈനല്‍ കാണാതെ പുറത്ത് 

Published : Mar 15, 2024, 11:05 PM ISTUpdated : Mar 15, 2024, 11:07 PM IST
മലയാളി താരത്തിന്റെ ഓവര്‍ നിര്‍ണായമായി! ആര്‍സിബി ഫൈനലില്‍; മുംബൈ ഇന്ത്യന്‍സ് ഫൈനല്‍ കാണാതെ പുറത്ത് 

Synopsis

അവസാന ഓവറില്‍ 12 റണ്‍സാണ് മുംബൈക്ക് ജയിക്കാന്‍ വേ്ണ്ടിയിരുന്നത്. എന്നാല്‍ ആറ് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഒരു വിക്കറ്റെടുക്കാനും സാധിച്ചു.

ദില്ലി: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - ഡല്‍ഹി കാപിറ്റല്‍സ് ഫൈനല്‍. എലിമിനേറ്ററില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി ഫൈനലിലെത്തിയത്. ഡല്‍ഹി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനാണ് സാധിച്ചത്. 50 പന്തില്‍ 66 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാന്‍ മാത്രമെ കഴിഞ്ഞൊള്ളൂ. മലയാളി താരം ആശാ ശോഭനയുടെ അവസാന ഓവര്‍ മത്സരത്തില്‍ നിര്‍ണായകമായി. ഞായറാഴ്ച്ചയാണ് ഫൈനല്‍.

അവസാന ഓവറില്‍ 12 റണ്‍സാണ് മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ആറ് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഒരു വിക്കറ്റെടുക്കാനും സാധിച്ചു. താരതമ്യേന കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ഭേദപ്പെട്ട തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ യസ്തിക ഭാട്ടിയ (19) - ഹെയ്‌ലി മാത്യൂസ് (15) സഖ്യം 27 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ഹെയ്‌ലി മടങ്ങി. ശ്രേയങ്ക പാട്ടീലിനായിരുന്നു വിക്കറ്റ്. സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സായപ്പോള്‍ യസ്തികയും പവലിയനില്‍ തിരിച്ചെത്തി. നതാലി സ്‌കിവറിനെ (23) ജോര്‍ജിയ വറേഹം പുറത്താക്കിയതോടെ മൂന്നിന് 68 എന്ന നിലയിലായി മുംബൈ. 

അപ്പോഴും ജയിക്കാമായിരുന്നു ടീമിന്. ഹര്‍മന്‍പ്രീത് കൗര്‍ (33) - അമേലിയ കേര്‍ () സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഹര്‍മന്‍ പുറത്തായി. തുടര്‍ന്നെത്തിയ മലയാളി താരം സജന സജീവനും (1), പൂജ വസ്ത്രകര്‍ക്കും (4) തിളങ്ങാനായില്ല. അവസാന പന്തില്‍ ഏഴ് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ശോഭനക്കെതിരെ സിക്‌സിന് ശ്രമിച്ചെങ്കിലും ഒരു റണ്‍ നേടാനാണ് കേറിന് സാധിച്ചത്. 27 റണ്‍സുമായി കേര്‍ പുറത്താവാതെ നിന്നു. അമന്‍ജോത് കൗറാണ് (1) ക്രീസിലുണ്ടായിരുന്നത്. ശ്രേയങ്ക പാട്ടീലിന് രണ്ട് വിക്കറ്റുണ്ട്.

നേരത്തെ, മോശം തുടക്കമായിരുന്നു ആര്‍സിബിക്ക്. 23 റണ്‍സിനെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഓവറില്‍ സോഫി ഡിവൈനാണ് (10) ആദ്യം മടങ്ങിയത്. മാത്യൂസിന്റെ ന്തില്‍ ബൗള്‍ഡ്. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും (10) പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ സ്‌കിവറാണ് വിക്കറ്റ് നേടിയത്. ദിശ കസതിന് (0) റണ്‍സൊന്നുമെടുക്കാനായില്ല. സൈകയാണ് താരത്തെ മടക്കിയത്. ഇതോടെ പെറിക്ക് സൂക്ഷിച്ച് കളിക്കേണ്ടി വന്നു. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 

ഒട്ടും അനായാസമായിരിക്കില്ല! ഓസീസ് പര്യടനത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് ഇതിഹാസത്തിന്റെ മുന്നറിയിപ്പ്

റിച്ചാ ഘോഷ് (14), സോഫി മൊളിനക്‌സ് (11) എന്നിവര്‍ക്കൊന്നും പെറിയെ പിന്തുണയ്ക്കാനായില്ല. അവസാന ഓവറില്‍ പെറിയും വീണു. 50 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പെറിയുടെ ഇന്നിംഗ്‌സ്. ജോര്‍ജിയ വറേഹം (18), ശ്രേയങ്ക പാട്ടീല്‍ (3)പുറത്താവാതെ നിന്നു. മുംബൈക്ക് വേണ്ടി ഹെയ്‌ലി മാത്യൂസ്, നതാലി സ്‌കിവര്‍, സൈക ഇഷാഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍