ഐപിഎൽ കിരീട നേട്ടത്തിന് പിന്നാലെ ആര്‍സിബിക്ക് കനത്ത തിരിച്ചടി, സൂപ്പർ താരത്തിനെതിരെ അച്ചടക്ക നടപടി, വിലക്കും പിഴയും

Published : Jun 01, 2026, 10:26 PM IST
RCB vs GT Final 2026

Synopsis

ഫൈനലിൽ ഗുജറാത്ത് ഇന്നിങ്സിന്‍റെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിക്കറ്റ് വീണതിന് പിന്നാലെ ടിം ഡേവിഡ് അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിയുകയായിരുന്നു.

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ആഘോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി സൂപ്പർ താരം ടിം ഡേവിഡിന് വിലക്ക്. ഫൈനൽ മത്സരത്തിനിടെ ഓൺ-ഫീൽഡ് അമ്പയർ നിതിൻ മേനോന് നേരെ പ്രകോപിതനായി ഐസ് ബാഗ് എറിഞ്ഞതിനാണ് ഓസ്ട്രേലിയൻ താരത്തിന് ഐപിഎൽ ഒരു മത്സരത്തിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. വിലക്കിന് പുറമെ മാച്ച് ഫീയുടെ 50 ശതമാനം പിഴയായും താരം ഒടുക്കണം. ഇതോടെ അടുത്ത വർഷത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ആർസിബിക്ക് ടിം ഡേവിഡിന്‍റെ സേവനം ലഭ്യമാകില്ല.

ഫൈനലിൽ ഗുജറാത്ത് ഇന്നിങ്സിന്‍റെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിക്കറ്റ് വീണതിന് പിന്നാലെ ടിം ഡേവിഡ് അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിയുകയായിരുന്നു. മത്സരത്തിനിടയിൽ പന്തോ, വാട്ടർ ബോട്ടിലോ, മറ്റ് ഉപകരണങ്ങളോ കളിക്കാർക്കോ ഒഫീഷ്യലുകൾക്കോ നേരെ അപകടകരമായ രീതിയിൽ എറിയുന്നത് തടയുന്ന ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 (ആർട്ടിക്കിൾ 2.9) ലംഘനമാണ് ടിം ഡേവിഡ് നടത്തിയത്. മാച്ച് റഫറി ജവഗൽ ശ്രീനാഥ് വിധിച്ച ശിക്ഷാ നടപടികൾ താരം അംഗീകരിച്ചു. മത്സരത്തിനൊടുവില്‍ ആഘോഷങ്ങള്‍ക്കിടെ ടിം ഡേവിഡ് ഐസ് പെട്ടി കോച്ച് ആന്‍ഡി ഫ്ലവറിന്‍റെ തലയിലൂടെ കമിഴ്ത്തിയിരുന്നു.

ഈ സീസണിൽ ടിം ഡേവിഡ് നടത്തുന്ന മൂന്നാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്. നേരത്തെ ടൂർണമെന്‍റിലെ 20-ാം മത്സരത്തിലും 54-ാം മത്സരത്തിലും താരം അച്ചടക്കലംഘനത്തിന് ഡിമെറിറ്റ് പോയിന്‍റുകൾ വാങ്ങിയിരുന്നു. ഫൈനലിലെ മോശം പെരുമാറ്റത്തിലൂടെ 2 ഡി മെറിറ്റ് പോയിന്റ് കൂടി ലഭിച്ചതോടെ ഈ സീസണിൽ താരത്തിന്‍റെ ആകെ ഡിമെറിറ്റ് പോയിന്‍റ് അഞ്ചായി ഉയർന്നു. ഐപിഎൽ നിയമപ്രകാരം 5 ഡിമെറിറ്റ് പോയിന്‍റുകൾ ആവുന്ന കളിക്കാരന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് വരും.

 

ഫൈനലിൽ വിരാട് കോലിക്കൊപ്പം ആർസിബിയെ തകർച്ചയിൽ നിന്ന് രക്ഷിച്ചതിൽ ടിം ഡേവിഡ് നിർണ്ണായക പങ്കുവഹിച്ചിരുന്നു. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബി 91 റൺസിന് 4 വിക്കറ്റ് നഷ്ടമായി പതറിയപ്പോഴാണ് ഡേവിഡ് ക്രീസിലെത്തിയത്. 17 പന്തിൽ 3 ഫോറും ഒരു സിക്സറുമടക്കം 24 റൺസാണ് അടിച്ച ഡേവിഡ് കോലിക്കൊപ്പം 41 റൺസിന്‍റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും, ഗ്രൗണ്ടിലെ മോശം പെരുമാറ്റം വലിയ തിരിച്ചടിയായി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റിഷഭ് പന്ത് ക്യാപ്റ്റൻ, ബുംറയും കാമറൂണ്‍ ഗ്രീനും ടീമില്‍; ഐപിഎല്ലിൽ ആരാധകരെ നിരാശരാക്കിയ 'ഫ്ലോപ്പ് ഇലവൻ'
ക്രിക്കറ്റില്‍ വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ഐസിസി, ടെസ്റ്റിൽ പിങ്ക് ബോൾ പരീക്ഷണം, ഡ്രിങ്ക്സ് ബ്രേക്കിൽ പരിശീലകർക്ക് ഗ്രൗണ്ടിലിറങ്ങാം