നിര്‍ണായക മത്സരത്തില്‍ നിരാശപ്പെടുത്തി റിങ്കു സിംഗ്, വിജയ് ഹസാരെയില്‍ ഉത്തര്‍പ്രദേശിനെ വീഴ്ത്തി സൗരാഷ്ട്ര സെമിയില്‍

Published : Jan 12, 2026, 07:08 PM IST
Rinku Singh

Synopsis

വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലായിരുന്ന റിങ്കുവിന് പക്ഷെ ക്വാര്‍ട്ടറില്‍ മികവ് കാട്ടാനാവാഞ്ഞത് തിരിച്ചടിയായി.

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ തകര്‍ത്ത് സൗരാഷ്ട്ര സെമിയിലെത്തി. സൗരാഷ്ട്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് ഓപ്പണര്‍ അഭിഷേക് ഗോസ്വാമിയുടെയും(88) സമീര്‍ റിസ്‌വിയുടെയും(88*) അര്‍ധസെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. ക്യാപ്റ്റൻ റിങ്കു സിംഗ്(13) നിരാശപ്പെടുത്തിയപ്പോള്‍ പ്രിയം ഗാര്‍ഗും(35) യുപിക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലായിരുന്ന റിങ്കുവിന് പക്ഷെ ക്വാര്‍ട്ടറില്‍ മികവ് കാട്ടാനാവാഞ്ഞത് തിരിച്ചടിയായി. വിജയ് ഹസാരെയിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് 136 റണ്‍സ് ശരാശരിയിലും 145 പ്രഹരശേഷിയിലും റിങ്കു 406 റണ്‍സടിച്ചിരുന്നു. ഹൈദരാബാദിനെതിരെ 48 പന്തില്‍ 67, ചണ്ഡീഗഡിനെതിരെ 60 പന്തില്‍ 106*, ബറോഡക്കെതിരെ 67 പന്തില്‍ 63, ആസമിനെതിരെ 15 പന്തില്‍ 37*, ജമ്മു കശ്മീരിനെതിരെ 35 പന്തില്‍ 41, വിദര്‍ഭക്കെതിരെ 30 പന്തില്‍ 57, ബംഗാളിനെതിരെ 26 പന്തില്‍ 37* എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളിലെ റിങ്കുവിന്‍റെ പ്രകടനം. മിന്നും ഫോമിലായിരുന്ന ധ്രുവ് ജുറെല്‍ പരിക്കേറ്റ റിഷഭ് പന്തിന്‍റെ പകരക്കാരനായി ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്നതും യുപിക്ക് വലിയ നഷ്ടമായി.

സൗരാഷ്ട്രക്കായി ചേതൻ സക്കരിയ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അനുകൂര്‍ പന്‍വാറും പ്രേരക് മങ്കാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തുനില്‍ക്കെ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ഹര്‍വിക് ദേശായിയുടെയും അര്‍ധസെഞ്ചുറി നേടിയ പ്രേരക് മങ്കാദിന്‍റെയും(67) ചിരാഗ് ജാനിയുടെയും(31 പന്തില്‍ 40*) മികവിലാണ് സൗരാഷ്ട്ര തിരിച്ചടിച്ചത്. വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ വിജെഡി നിയമപ്രകാരം 17 റണ്‍സ് മുന്നിലായിരുന്നു സൗരാഷ്ട്ര. ഇതോടെയാണ് സൗരാഷ്ട്രയെ വിജയികളായി പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, കൊല്‍ക്കത്തയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് സെമി പോരാട്ടം
കോലിക്കും ധോണിക്കും രോഹിത്തിനുമൊപ്പം ഇനി സഞ്ജു, ഇന്ത്യയിൽ ആരാധകര്‍ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന താരമെന്ന് ദിനേഷ് കാർത്തിക്